ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
32 : 52

اَمْ تَاْمُرُهُمْ اَحْلَامُهُمْ بِهٰذَاۤ اَمْ هُمْ قَوْمٌ طَاغُوْنَ ۟ۚ

അതല്ല, 'നബി ഒരു ജോത്സ്യനോ ഭ്രാന്തനോ ആണെന്ന്' പറഞ്ഞു കൊള്ളാൻ അവരുടെ ബുദ്ധിയാണോ അവരോട് കൽപ്പിക്കുന്നത്. പക്ഷേ ഒരാളിൽ ഒരുമിക്കാത്ത രണ്ട് സ്വഭാവങ്ങളാണല്ലോ അത്?! അല്ല! അവർ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ മറികടന്ന ധിക്കാരികളായ സമൂഹം തന്നെയാകുന്നു. അതിനാൽ അവർ അല്ലാഹുവിൻ്റെ നിയമങ്ങളിലേക്കോ ശരിയായ ബുദ്ധിയിലേക്കോ മടങ്ങുകയില്ല. info
التفاسير:

external-link copy
33 : 52

اَمْ یَقُوْلُوْنَ تَقَوَّلَهٗ ۚ— بَلْ لَّا یُؤْمِنُوْنَ ۟ۚ

അതല്ല, തീർച്ചയായും മുഹമ്മദിന് ഈ ഖുർആൻ അല്ലാഹുവിങ്കൽ നിന്നുള്ള ബോധനമായി ലഭിച്ചതല്ലെന്നും, അദ്ദേഹം ഇത് കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നുമാണോ അവർ പറയുന്നത്?! എന്നാൽ മുഹമ്മദ് അത് കെട്ടിച്ചമച്ചതല്ല. എന്നാൽ അവരാകട്ടെ, അതിൽ വിശ്വസിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും, അദ്ദേഹം അത് കെട്ടിച്ചമച്ചതാണെന്ന് (ന്യായം) പറയുകയും മാത്രമാകുന്നു. info
التفاسير:

external-link copy
34 : 52

فَلْیَاْتُوْا بِحَدِیْثٍ مِّثْلِهٖۤ اِنْ كَانُوْا صٰدِقِیْنَ ۟ؕ

ഇത് കെട്ടിച്ചമച്ചതാണെങ്കിൽ ഇതിന് സമാനമായ ഒരു വൃത്താന്തം അവർ കൊണ്ടു വരട്ടെ. മുഹമ്മദ് ഇത് കെട്ടിച്ചമച്ചതാണെന്ന അവരുടെ വാദം സത്യസന്ധമാണെങ്കിൽ അതാണല്ലോ അവർ ചെയ്യേണ്ടത്?! info
التفاسير:

external-link copy
35 : 52

اَمْ خُلِقُوْا مِنْ غَیْرِ شَیْءٍ اَمْ هُمُ الْخٰلِقُوْنَ ۟ؕ

അവരെ സൃഷ്ടിച്ച ഒരു സ്രഷ്ടാവില്ലാതെ വെറുതെയങ്ങ് സൃഷ്ടിക്കപ്പെട്ടവരാണോ അവർ?! അതല്ല, അവർ തന്നെയാണോ അവരെ സൃഷ്ടിച്ചത്?! ഒരു സ്രഷ്ടാവില്ലാതെ ഒരു സൃഷ്ടി ഉണ്ടാവുക എന്നത് അസാധ്യമാണ്. സൃഷ്ടി സ്രഷ്ടാവാകുക എന്നതും അസാധ്യം തന്നെ. അപ്പോൾ എന്തു കൊണ്ടാണ് അവർ അവരുടെ ആരാധ്യനെ മാത്രം ആരാധിക്കാത്തത്?! info
التفاسير:

external-link copy
36 : 52

اَمْ خَلَقُوا السَّمٰوٰتِ وَالْاَرْضَ ۚ— بَلْ لَّا یُوْقِنُوْنَ ۟ؕ

അതല്ല, അവരാണോ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത്?! അല്ല. അല്ലാഹുവാണ് അവരെ സൃഷ്ടിച്ചത് എന്ന ദൃഢവിശ്വാസം അവർക്കില്ല. ആ വിശ്വാസം അവർക്കുണ്ടായിരുന്നെങ്കിൽ അവർ അല്ലാഹുവിനെ ഏകനാക്കുകയും, അവൻ്റെ ദൂതനിൽ വിശ്വസിക്കുകയും ചെയ്യുമായിരുന്നു. info
التفاسير:

external-link copy
37 : 52

اَمْ عِنْدَهُمْ خَزَآىِٕنُ رَبِّكَ اَمْ هُمُ الْمُصَۜیْطِرُوْنَ ۟ؕ

അതല്ല, അവർക്ക് തോന്നുന്നത് പോലെ നൽകാൻ അവരുടെ അടുക്കലാണോ നിൻ്റെ രക്ഷിതാവിൻ്റെ ഉപജീവനത്തിൻ്റെയും പ്രവാചകത്വത്തിൻ്റെയും ഖജനാവുകൾ?! അതല്ല, അവർ തന്നെയാണോ ഉദ്ദേശിക്കുന്നത് പോലെ എല്ലാം നടപ്പാക്കാൻ ഏൽപ്പിക്കപ്പെട്ട അധികാരികൾ?! info
التفاسير:

external-link copy
38 : 52

اَمْ لَهُمْ سُلَّمٌ یَّسْتَمِعُوْنَ فِیْهِ ۚ— فَلْیَاْتِ مُسْتَمِعُهُمْ بِسُلْطٰنٍ مُّبِیْنٍ ۟ؕ

അതല്ല, ഇവരാണ് (ഇസ്ലാമിനെ നിഷേധിച്ചവർ) സത്യത്തിൽ നിലകൊള്ളുന്നത് എന്ന അല്ലാഹുവിൻ്റെ ബോധനം ലഭിക്കുവാൻ തക്കവണ്ണം അവർക്ക് ആകാശത്തേക്ക് കയറിപ്പോകാൻ വല്ല കോണിയുമുണ്ടോ? അങ്ങനെ വല്ലവനും ഉണ്ടെങ്കിൽ, നിങ്ങളാണ് സത്യത്തിൽ നിലകൊള്ളുന്നത് എന്നറിയിക്കുന്ന ഈ കാര്യം തെളിയിക്കുന്ന വല്ല വ്യക്തമായ തെളിവുമായി അവരിലെ ഈ കേൾവിക്കാരൻ വരട്ടെ. info
التفاسير:

external-link copy
39 : 52

اَمْ لَهُ الْبَنٰتُ وَلَكُمُ الْبَنُوْنَ ۟ؕ

അതല്ല, അല്ലാഹുവിന് പെൺമക്കളും, നിങ്ങൾക്ക് ആൺമക്കളുമെന്നാണോ? പെൺകുട്ടികളെയാകട്ടെ; നിങ്ങൾ വെറുക്കുകയും, ആൺകുട്ടികളെ നിങ്ങൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു. info
التفاسير:

external-link copy
40 : 52

اَمْ تَسْـَٔلُهُمْ اَجْرًا فَهُمْ مِّنْ مَّغْرَمٍ مُّثْقَلُوْنَ ۟ؕ

അല്ലാഹുവിൻ്റെ റസൂലേ! അതല്ല, താങ്കളുടെ രക്ഷിതാവിൽ നിന്നുള്ള സന്ദേശം എത്തിച്ചു നൽകാൻ അവരിൽ നിന്ന് വല്ല പ്രതിഫലവും താങ്കൾ ആവശ്യപ്പെടുന്നുണ്ടോ? അതു കൊണ്ട് വഹിക്കാൻ കഴിയാത്ത ബാധ്യതകളുമായി അവർ പ്രയാസമനുഭവിക്കുകയാണോ? info
التفاسير:

external-link copy
41 : 52

اَمْ عِنْدَهُمُ الْغَیْبُ فَهُمْ یَكْتُبُوْنَ ۟ؕ

അതല്ല, അവരുടെ പക്കൽ അദൃശ്യജ്ഞാനമുണ്ടായിരിക്കുകയും, അവർക്കറിയാവുന്ന മറഞ്ഞ വിവരങ്ങൾ ജനങ്ങൾക്ക് വേണ്ടി അവർ എഴുതിയെടുത്തു കൊണ്ടിരിക്കുകയും, അവർ ഉദ്ദേശിക്കുന്നത് ജനങ്ങളെ അറിയിക്കുകയുമാണോ? info
التفاسير:

external-link copy
42 : 52

اَمْ یُرِیْدُوْنَ كَیْدًا ؕ— فَالَّذِیْنَ كَفَرُوْا هُمُ الْمَكِیْدُوْنَ ۟ؕ

അതല്ല, നിന്നെ കളവാക്കുന്നവർ നിനക്കും നിൻ്റെ മതത്തിനുമെതിരെ തന്ത്രം മെനയാമെന്നാണോ കരുതുന്നത്?! എങ്കിൽ നീ അല്ലാഹുവിൽ ഉറച്ചു വിശ്വസിക്കുക. അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവർ തന്നെയാകുന്നു തന്ത്രത്തിൽ വീണു പോകാനിരിക്കുന്നത്. ഒരിക്കലും അത് നീയായിരിക്കുകയില്ല. info
التفاسير:

external-link copy
43 : 52

اَمْ لَهُمْ اِلٰهٌ غَیْرُ اللّٰهِ ؕ— سُبْحٰنَ اللّٰهِ عَمَّا یُشْرِكُوْنَ ۟

അതല്ല, അവർക്ക് അല്ലാഹുവിന് പുറമെ യഥാർഥ ആരാധ്യനായി മറ്റാരെങ്കിലുമുണ്ടോ? അവർ ആരോപിക്കുന്ന പങ്കാളികളിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. മേൽ പറഞ്ഞ ഒന്നും തന്നെ ഒരിക്കലും ഉണ്ടായിട്ടേയില്ല. അവയൊന്നും ചിന്തിക്കാൻ പോലും സാധ്യമല്ല. info
التفاسير:

external-link copy
44 : 52

وَاِنْ یَّرَوْا كِسْفًا مِّنَ السَّمَآءِ سَاقِطًا یَّقُوْلُوْا سَحَابٌ مَّرْكُوْمٌ ۟

ആകാശത്ത് നിന്ന് ഒരു കഷ്ണം താഴെ വീഴുന്നത് കണ്ടാലും അവർ അതിനെ കുറിച്ച് പറയും: 'അത് മേൽക്ക് മേൽ അട്ടിയായി കിടക്കുന്ന മേഘങ്ങൾ മാത്രമാണ്. അതിൽ അസാധാരണമായി ഒന്നുമില്ല.' (ഒന്നിൽ നിന്നും) അവർ പാഠം ഉൾക്കൊള്ളുകയില്ല. അവർ വിശ്വസിക്കുകയുമില്ല. info
التفاسير:

external-link copy
45 : 52

فَذَرْهُمْ حَتّٰی یُلٰقُوْا یَوْمَهُمُ الَّذِیْ فِیْهِ یُصْعَقُوْنَ ۟ۙ

അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരുടെ നിഷേധത്തിലും അഹങ്കാരത്തിലും അവരെ താങ്കൾ വിട്ടേക്കുക. അവർ ശിക്ഷിക്കപ്പെടുന്ന -അന്ത്യനാൾ- കണ്ടു മുട്ടുന്നത് വരെ അവരെ വിട്ടേക്കുക. info
التفاسير:

external-link copy
46 : 52

یَوْمَ لَا یُغْنِیْ عَنْهُمْ كَیْدُهُمْ شَیْـًٔا وَّلَا هُمْ یُنْصَرُوْنَ ۟ؕ

അവരുടെ തന്ത്രങ്ങൾ കുറച്ചോ കൂടുതലോ ഒരുപകാരവും അവർക്ക് നൽകാത്ത, നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഒരു സഹായവും ലഭിക്കാത്ത ദിവസം. info
التفاسير:

external-link copy
47 : 52

وَاِنَّ لِلَّذِیْنَ ظَلَمُوْا عَذَابًا دُوْنَ ذٰلِكَ وَلٰكِنَّ اَكْثَرَهُمْ لَا یَعْلَمُوْنَ ۟

ബഹുദൈവാരാധനയും തിന്മകളും പ്രവർത്തിച്ചു കൂട്ടി സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് പരലോക ശിക്ഷക്ക് മുൻപ് ഉറപ്പായും മറ്റൊരു ശിക്ഷയുണ്ട്. ദുനിയാവിൽ അവർ യുദ്ധം ചെയ്യപ്പെടുകയും തടവുകാരാക്കപ്പെടുകയും ചെയ്യുക എന്നതൊന്ന്. മരണ ശേഷം ഖബർ ശിക്ഷ നൽകപ്പെടുക എന്നത് മറ്റൊന്ന്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷത്തിനും ഇതൊന്നും അറിയുകയില്ല. അതിനാലാണ് അവർ തങ്ങളുടെ നിഷേധത്തിൽ തന്നെ തുടരുന്നത്. info
التفاسير:

external-link copy
48 : 52

وَاصْبِرْ لِحُكْمِ رَبِّكَ فَاِنَّكَ بِاَعْیُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِیْنَ تَقُوْمُ ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവിൻ്റെ വിധിയിൽ -അല്ലാഹുവിൻ്റെ മതനിയമങ്ങൾ പാലിച്ചു കൊണ്ട്- താങ്കൾ ക്ഷമയോടെ നിലകൊള്ളുക. തീർച്ചയായും നമ്മുടെ നോട്ടത്തിലും സംരക്ഷണയിലുമാണ് താങ്കൾ. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന വേളയിൽ താങ്കളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീർത്തിക്കുകയും ചെയ്യുക. info
التفاسير:

external-link copy
49 : 52

وَمِنَ الَّیْلِ فَسَبِّحْهُ وَاِدْبَارَ النُّجُوْمِ ۟۠

രാത്രിയിൽ നിൻ്റെ രക്ഷിതാവിൻ്റെ പരിശുദ്ധിയെ നീ പ്രകീർത്തിക്കുകയും, അവന് വേണ്ടി നിസ്കരിക്കുകയും ചെയ്യുക. പുലരിയുടെ പ്രകാശത്താൽ നക്ഷത്രങ്ങൾ മറഞ്ഞു പോകുന്ന വേളയിൽ നിന്ന് ഫജ്ർ (സുബഹ്) നിസ്കാരവും നിർവ്വഹിക്കുക. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• الطغيان سبب من أسباب الضلال.
* അതിരുവിട്ട അതിക്രമം പ്രവർത്തിക്കുകയെന്നത് വഴികേടിൽ അകപ്പെടാനുള്ള കാരണമാണ്. info

• أهمية الجدال العقلي في إثبات حقائق الدين.
* ദീനിൻ്റെ യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ബുദ്ധിപരമായ സംവാദങ്ങൾക്കുള്ള പ്രാധാന്യം. info

• ثبوت عذاب البَرْزَخ.
* ഖബർ ശിക്ഷയുണ്ട് എന്ന കാര്യം സ്ഥിരപ്പെടുത്തുന്നു. info