ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
34 : 43

وَلِبُیُوْتِهِمْ اَبْوَابًا وَّسُرُرًا عَلَیْهَا یَتَّكِـُٔوْنَ ۟ۙ

അവരെ പൊടുന്നനെ പിടികൂടുന്നതിനും, അവർക്കൊരു പരീക്ഷണവുമായി കൊണ്ട് അവരുടെ വീടുകൾക്ക് (വെള്ളി കൊണ്ടുള്ള) വാതിലുകളും, ചാരിയിരിക്കാൻ കട്ടിലുകളും നാം നൽകുമായിരുന്നു. info
التفاسير:

external-link copy
35 : 43

وَزُخْرُفًا ؕ— وَاِنْ كُلُّ ذٰلِكَ لَمَّا مَتَاعُ الْحَیٰوةِ الدُّنْیَا ؕ— وَالْاٰخِرَةُ عِنْدَ رَبِّكَ لِلْمُتَّقِیْنَ ۟۠

അവർക്ക് നാം സ്വർണ്ണവും നൽകുമായിരുന്നു. എന്നാൽ അതെല്ലാം ഇഹലോകജീവിതത്തിലെ വിഭവങ്ങൾ മാത്രമാകുന്നു. ശാശ്വതമല്ലാത്ത ഇവയുടെ ഫലങ്ങളെല്ലാം വളരെ ചെറുതാകുന്നു. അല്ലാഹുവിൻറെ റസൂലേ! എന്നാൽ പരലോകത്ത് നിൻറെ രക്ഷിതാവിങ്കലുള്ള അനുഗ്രഹങ്ങളാകുന്നു കൂടുതൽ ഉത്തമമായിട്ടുള്ളത്. അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചും വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുന്നവർക്കാകുന്നു അവയുള്ളത്. info
التفاسير:

external-link copy
36 : 43

وَمَنْ یَّعْشُ عَنْ ذِكْرِ الرَّحْمٰنِ نُقَیِّضْ لَهٗ شَیْطٰنًا فَهُوَ لَهٗ قَرِیْنٌ ۟

വേണ്ടത്ര ശ്രദ്ധയോടെ ഖുർആൻ വീക്ഷിക്കാതെ, ക്രമേണ അതിൽ നിന്ന് തിരിഞ്ഞു കളയുന്നവർക്ക് ശിക്ഷയായി ഒരു പിശാചിനെ നാം ഏർപ്പെടുത്തി കൊടുക്കും. അവൻറെ വഴികേട് വർദ്ധിപ്പിച്ചു നൽകുന്ന കൂട്ടാളിയായി ആ പിശാച് അവനോടൊപ്പം ചേർന്നു നിൽക്കും. info
التفاسير:

external-link copy
37 : 43

وَاِنَّهُمْ لَیَصُدُّوْنَهُمْ عَنِ السَّبِیْلِ وَیَحْسَبُوْنَ اَنَّهُمْ مُّهْتَدُوْنَ ۟

ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുന്നവരുടെ മേൽ അധീശത്വം നൽകപ്പെട്ട ഈ കൂട്ടാളികൾ അവരെ അല്ലാഹുവിൻറെ മതം സ്വീകരിക്കുന്നതിൽ നിന്ന് തടയും. അങ്ങനെ അവർക്ക് അല്ലാഹുവിൻറെ കൽപ്പനകൾ നിറവേറ്റാനോ, അവൻറെ വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കാനോ സാധിക്കുകയില്ല. എന്നാൽ അവർ ധരിക്കുക തങ്ങൾ സന്മാർഗം സ്വീകരിച്ചവരാണെന്നായിരിക്കും. അതു കൊണ്ട് തന്നെ അവർ ഒരിക്കലും തങ്ങളുടെ വഴികേടിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയുമില്ല. info
التفاسير:

external-link copy
38 : 43

حَتّٰۤی اِذَا جَآءَنَا قَالَ یٰلَیْتَ بَیْنِیْ وَبَیْنَكَ بُعْدَ الْمَشْرِقَیْنِ فَبِئْسَ الْقَرِیْنُ ۟

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് തിരിഞ്ഞു കളഞ്ഞവൻ പരലോകത്ത് എത്തിയാൽ കടുത്ത നിരാശയോടെ പറയും: "എൻറെ സന്തതസഹചാരിയായിരുന്നവനേ! എനിക്കും നിനക്കുമിടയിൽ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള അകലമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!" എത്ര മോശം കൂട്ടുകാരനാണവൻ! info
التفاسير:

external-link copy
39 : 43

وَلَنْ یَّنْفَعَكُمُ الْیَوْمَ اِذْ ظَّلَمْتُمْ اَنَّكُمْ فِی الْعَذَابِ مُشْتَرِكُوْنَ ۟

അന്ത്യനാളിൽ അല്ലാഹു നിഷേധികളോട് പറയും: ബഹുദൈവാരാധനയും തിന്മകളും പ്രവർത്തിച്ച് സ്വന്തത്തോട് അതിക്രമം ചെയ്തവരാണ് നിങ്ങളെല്ലാമെന്നിരിക്കെ, ഇന്നേ ദിവസം നിങ്ങൾക്കെല്ലാം ശിക്ഷയുടെ പങ്കു ലഭിക്കുന്നു എന്നത് ഒരു ഉപകാരവും നിങ്ങൾക്ക് ചെയ്യില്ല. തിന്മയിൽ നിങ്ങളുടെ പങ്കാളികളായിരുന്നവർ നിങ്ങളുടെ ശിക്ഷയിൽ നിന്ന് യാതൊരു പങ്കും സ്വയം വഹിക്കുകയില്ല. info
التفاسير:

external-link copy
40 : 43

اَفَاَنْتَ تُسْمِعُ الصُّمَّ اَوْ تَهْدِی الْعُمْیَ وَمَنْ كَانَ فِیْ ضَلٰلٍ مُّبِیْنٍ ۟

തീർച്ചയായും ഇക്കൂട്ടർ സത്യം കേൾക്കാൻ സാധിക്കാത്ത ബധിരരും, കണ്ടറിയുവാൻ കഴിയാത്ത അന്ധരുമാകുന്നു. അപ്പോൾ -അല്ലാഹുവിൻറെ റസൂലേ!- ബധിരരെ കേൾപ്പിക്കാനും അന്ധർക്ക് വഴി കാണിക്കാനും താങ്കൾക്ക് സാധിക്കുമോ?! അല്ലെങ്കിൽ നേരായ പാതയിൽ നിന്ന് വ്യക്തമായ വഴികേടിൽ അകപ്പെട്ടിട്ടുള്ളവന് മാർഗദർശനം നൽകാൻ താങ്കൾക്ക് സാധിക്കുമോ?! info
التفاسير:

external-link copy
41 : 43

فَاِمَّا نَذْهَبَنَّ بِكَ فَاِنَّا مِنْهُمْ مُّنْتَقِمُوْنَ ۟ۙ

ഇനി താങ്കളെ നാം അവരെ ശിക്ഷിക്കുന്നതിന് മുൻപ് മരിപ്പിക്കുകയാണെങ്കിൽ, ഇഹലോകത്തും പരലോകത്തും അവരെ ശിക്ഷക്ക് വിധേയരാക്കി കൊണ്ട് അവരിൽ നിന്ന് നാം പകരം വീട്ടുന്നതാണ്. info
التفاسير:

external-link copy
42 : 43

اَوْ نُرِیَنَّكَ الَّذِیْ وَعَدْنٰهُمْ فَاِنَّا عَلَیْهِمْ مُّقْتَدِرُوْنَ ۟

അല്ലെങ്കിൽ നാം അവർക്ക് താക്കീത് നൽകിയ ശിക്ഷ യിൽ ചിലത് താങ്കൾക്ക് നാം കാണിച്ചു തന്നേക്കാം. അവർക്ക് മേൽ സർവ്വ ശക്തിയുമുള്ളവനാകുന്നു നാം. ഒരു നിലക്കും അവർക്ക് നമ്മെ പരാജയപ്പെടുത്തുക സാധ്യമല്ല. info
التفاسير:

external-link copy
43 : 43

فَاسْتَمْسِكْ بِالَّذِیْۤ اُوْحِیَ اِلَیْكَ ۚ— اِنَّكَ عَلٰی صِرَاطٍ مُّسْتَقِیْمٍ ۟

അല്ലാഹുവിൻറെ റസൂലേ! താങ്കളുടെ റബ്ബ് ബോധനം നൽകിയതിനെ താങ്കൾ മുറുകെ പിടിക്കുക. അതനുസരിച്ച് പ്രവർത്തിക്കുക. തീർച്ചയായും താങ്കൾ ഒരവ്യക്തതയുമില്ലാത്ത സത്യപാതയിൽ തന്നെയാകുന്നു. info
التفاسير:

external-link copy
44 : 43

وَاِنَّهٗ لَذِكْرٌ لَّكَ وَلِقَوْمِكَ ۚ— وَسَوْفَ تُسْـَٔلُوْنَ ۟

തീർച്ചയായും ഈ ഖുർആൻ താങ്കൾക്കും താങ്കളുടെ സമൂഹത്തിനും ഒരു ആദരവ് തന്നെയാകുന്നു. അതിനാൽ നിങ്ങൾ ഇതിൽ വിശ്വസിക്കുകയും, ഇതിലെ മാർഗദർശനം പിൻപറ്റുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്തുവോ എന്ന് പരലോകത്ത് ചോദ്യം ചെയ്യപ്പെടും. info
التفاسير:

external-link copy
45 : 43

وَسْـَٔلْ مَنْ اَرْسَلْنَا مِنْ قَبْلِكَ مِنْ رُّسُلِنَاۤ اَجَعَلْنَا مِنْ دُوْنِ الرَّحْمٰنِ اٰلِهَةً یُّعْبَدُوْنَ ۟۠

അല്ലാഹുവിൻറെ റസൂലേ! താങ്കൾക്ക് മുൻപ് നാം അയച്ച നമ്മുടെ ദൂതന്മാരോട് ചോദിച്ചു നോക്കുക: പരമകാരുണികനായ (റഹ്മാനായ അല്ലാഹുവിന്) പുറമെ മറ്റു വല്ല ആരാധ്യന്മാരെയും ആരാധിക്കാൻ വേണ്ടി അവർക്ക് നാം നിശ്ചയിച്ചു കൊടുത്തിരുന്നോ എന്ന്. info
التفاسير:

external-link copy
46 : 43

وَلَقَدْ اَرْسَلْنَا مُوْسٰی بِاٰیٰتِنَاۤ اِلٰی فِرْعَوْنَ وَمَلَاۡىِٕهٖ فَقَالَ اِنِّیْ رَسُوْلُ رَبِّ الْعٰلَمِیْنَ ۟

മൂസയെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിർഔൻറെയും അവൻറെ സമൂഹത്തിലെ പൗരമുഖ്യന്മാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: "തീർച്ചയായും ഞാൻ സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻറെ ദൂതനാകുന്നു." info
التفاسير:

external-link copy
47 : 43

فَلَمَّا جَآءَهُمْ بِاٰیٰتِنَاۤ اِذَا هُمْ مِّنْهَا یَضْحَكُوْنَ ۟

അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുക്കൽ ചെന്നപ്പോൾ അവരതിനെ പരിഹസിച്ചും ഇകഴ്ത്തിയും ചിരിച്ചു തള്ളി. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• خطر الإعراض عن القرآن.
* ഖുർആനിനെ അവഗണിക്കുന്നതിൻറെ ഗൗരവം. info

• القرآن شرف لرسول الله صلى الله عليه وسلم ولأمته.
* ഖുർആൻ മുഹമ്മദ് നബി -ﷺ- ക്കും അവിടുത്തെ സമുദായത്തിനുമുള്ള ആദരവാണ്. info

• اتفاق الرسالات كلها على نبذ الشرك.
* ബഹുദൈവാരാധനയെ എതിർക്കുന്നതിൽ എല്ലാ നബിമാരും യോജിച്ചിട്ടുണ്ട്. info

• السخرية من الحق صفة من صفات الكفر.
* സത്യത്തെ പരിഹസിക്കുക എന്നത് നിഷേധികളുടെ സ്വഭാവഗുണങ്ങളിൽ ഒന്നാണ്. info