ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
32 : 42

وَمِنْ اٰیٰتِهِ الْجَوَارِ فِی الْبَحْرِ كَالْاَعْلَامِ ۟ؕ

അല്ലാഹുവിൻറെ ശക്തിയുടെയും ഏകത്വത്തിൻറെയും തെളിവുകളിൽ പെട്ടതാണ് സമുദ്രത്തിലൂടെ ഉയരത്തിലും എടുപ്പിലും പർവ്വതസമാനമായി നീങ്ങുന്ന കപ്പലുകൾ. info
التفاسير:

external-link copy
33 : 42

اِنْ یَّشَاْ یُسْكِنِ الرِّیْحَ فَیَظْلَلْنَ رَوَاكِدَ عَلٰی ظَهْرِهٖ ؕ— اِنَّ فِیْ ذٰلِكَ لَاٰیٰتٍ لِّكُلِّ صَبَّارٍ شَكُوْرٍ ۟ۙ

കപ്പലുകളെ മുന്നോട്ടു നയിക്കുന്ന കാറ്റിനെ ശാന്തമാക്കി നിർത്താൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യുമായിരുന്നു. അതോടെ അവ കടലിൽ നിശ്ചലമായി നിൽക്കുകയും, ചലിക്കാതെ വരികയും ചെയ്യുമായിരുന്നു. , പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും ക്ഷമിക്കുന്ന, അല്ലാഹുവിൻറെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നവർക്ക് ഈ പറഞ്ഞ കപ്പലുകളുടെ സൃഷ്ടിപ്പിലും കാറ്റിനെ സൗകര്യപ്പെടുത്തി തന്നതിലും അല്ലാഹുവിൻറെ ശക്തി ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകൾ തന്നെയുണ്ട്. info
التفاسير:

external-link copy
34 : 42

اَوْ یُوْبِقْهُنَّ بِمَا كَسَبُوْا وَیَعْفُ عَنْ كَثِیْرٍ ۟ۙ

അല്ലെങ്കിൽ, മനുഷ്യർ ചെയ്തു വെച്ച തിന്മകളുടെ പേരിൽ അടിച്ചു വീശുന്ന കൊടുങ്കാറ്റ് അയച്ചു കൊണ്ട് ആ കപ്പലുകളെ തകർത്തു കളയാൻ അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം ചെയ്യുമായിരുന്നു. എന്നാൽ തൻറെ അടിമകളുടെ എത്രയോ തിന്മകൾ അവൻ പൊറുത്തു കൊടുക്കുകയും, അതിൻറെ പേരിൽ അവരെ ശിക്ഷിക്കാതെ വിടുകയും ചെയ്യുന്നു. info
التفاسير:

external-link copy
35 : 42

وَّیَعْلَمَ الَّذِیْنَ یُجَادِلُوْنَ فِیْۤ اٰیٰتِنَا ؕ— مَا لَهُمْ مِّنْ مَّحِیْصٍ ۟

അടിച്ചു വീശുന്ന കൊടുങ്കാറ്റ് അയച്ചു കൊണ്ട് ആ കപ്പലുകൾ തകർക്കപ്പെടുമ്പോൾ നാശത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ഒരു സ്ഥാനവുമില്ലെന്ന് അല്ലാഹുവിൻറെ ആയത്തുകളെ നിഷേധിക്കാനായി തർക്കിക്കുന്നവർ മനസ്സിലാക്കുന്നതിന് വേണ്ടിയും. അപ്പോൾ അവർ അല്ലാഹുവിനെയല്ലാതെ വിളിച്ചു പ്രാർത്ഥിക്കില്ല. അവന് പുറമെയുള്ളവരെയെല്ലാം അവർ ആ സന്ദർഭത്തിൽ ഉപേക്ഷിക്കും. info
التفاسير:

external-link copy
36 : 42

فَمَاۤ اُوْتِیْتُمْ مِّنْ شَیْءٍ فَمَتَاعُ الْحَیٰوةِ الدُّنْیَا ۚ— وَمَا عِنْدَ اللّٰهِ خَیْرٌ وَّاَبْقٰی لِلَّذِیْنَ اٰمَنُوْا وَعَلٰی رَبِّهِمْ یَتَوَكَّلُوْنَ ۟ۚ

അല്ലയോ ജനങ്ങളേ! നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ള സമ്പത്തോ സ്ഥാനമോ സന്താനമോ -എന്താകട്ടെ-; അവയെല്ലാം ഐഹികജീവിതത്തിലെ തുഛമായ വിഭവങ്ങൾ മാത്രമാകുന്നു. അതെല്ലാം നശിച്ചു പോകുന്നതും, അവസാനിക്കുന്നതുമാകുന്നു. എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹം സ്വർഗം മാത്രമാണ്. അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിച്ച, തങ്ങളുടെ എല്ലാ കാര്യവും അല്ലാഹുവിൻറെ മേൽ മാത്രം ഭരമേൽപ്പിച്ചിട്ടുള്ളവർക്കായി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്ന സ്വർഗം! info
التفاسير:

external-link copy
37 : 42

وَالَّذِیْنَ یَجْتَنِبُوْنَ كَبٰٓىِٕرَ الْاِثْمِ وَالْفَوَاحِشَ وَاِذَا مَا غَضِبُوْا هُمْ یَغْفِرُوْنَ ۟ۚ

വൻപാപങ്ങളിൽ നിന്നും, മ്ലേഛമായ തിന്മകളിൽ നിന്നും അകന്നു നിൽക്കുന്നവരും, വാക്കിലോ പ്രവർത്തിയിലോ അവരോട് തെറ്റ് ചെയ്തവരോട് ദേഷ്യമുണ്ടായാലും, അവരുടെ അബദ്ധം പൊറുത്തു കൊടുക്കുന്നവരും, അതിൻറെ പേരിൽ അവരെ ശിക്ഷിക്കാത്തവരുമായവർക്ക്. (പൊറുത്തു കൊടുക്കുന്നതിലാണ്) നന്മയും ഉപകാരവുമുള്ളതെന്ന് മനസ്സിലായാൽ സ്വയം പൊറുത്തു കൊടുക്കുന്നതിനെ കുറിച്ചാണ് ഈ പറയുന്നത്; (അല്ലാതെ പേടി കൊണ്ടോ മറ്റോ പൊറുക്കുന്നതിനെ കുറിച്ചല്ല). info
التفاسير:

external-link copy
38 : 42

وَالَّذِیْنَ اسْتَجَابُوْا لِرَبِّهِمْ وَاَقَامُوا الصَّلٰوةَ ۪— وَاَمْرُهُمْ شُوْرٰی بَیْنَهُمْ ۪— وَمِمَّا رَزَقْنٰهُمْ یُنْفِقُوْنَ ۟ۚ

അല്ലാഹു പ്രവർത്തിക്കാൻ കൽപ്പിച്ചവ ചെയ്തു കൊണ്ടും, വിരോധിച്ചവ ഉപേക്ഷിച്ചും തങ്ങളുടെ രക്ഷിതാവിൻറെ വിളിക്ക് ഉത്തരം നൽകിയവരും, നമസ്കാരം അതിൻറെ പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുന്നവരും, തങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പരസ്പരം കൂടിയാലോചന നടത്തുന്നവരും, നാം അവർക്ക് ഉപജീവനമായി നൽകിയതിൽ നിന്ന് അല്ലാഹുവിൻറെ തിരുവദനം ഉദ്ദേശിച്ചു കൊണ്ട് ദാനം ചെയ്യുന്നവരുമായിട്ടുള്ളവർ; (അവർക്കാകുന്നു ഈ സ്വർഗം). info
التفاسير:

external-link copy
39 : 42

وَالَّذِیْنَ اِذَاۤ اَصَابَهُمُ الْبَغْیُ هُمْ یَنْتَصِرُوْنَ ۟

തങ്ങളോട് അതിക്രമം ചെയ്യപ്പെട്ടാൽ - അതിക്രമി വിട്ടുവീഴ്ച അർഹിക്കുന്നില്ലെങ്കിൽ - ആത്മാഭിമാനം നിലനിർത്തുന്നതിനും, പ്രതാപം സംരക്ഷിക്കുന്നതിനും ആവശ്യമായ പ്രതിരോധം സ്വീകരിക്കുന്നവർ. ഈ സന്ദർഭത്തിൽ പ്രതിരോധം തെറ്റല്ല. പ്രത്യേകിച്ച് (അതിക്രമികൾക്ക്) പൊറുത്തു കൊടുക്കുന്നതിൽ പ്രത്യേകിച്ചൊരു ഉപകാരവുമില്ലെങ്കിൽ. info
التفاسير:

external-link copy
40 : 42

وَجَزٰٓؤُا سَیِّئَةٍ سَیِّئَةٌ مِّثْلُهَا ۚ— فَمَنْ عَفَا وَاَصْلَحَ فَاَجْرُهٗ عَلَی اللّٰهِ ؕ— اِنَّهٗ لَا یُحِبُّ الظّٰلِمِیْنَ ۟

ആരെങ്കിലും തൻറെ അവകാശം എടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവന് അതിനുള്ള അനുവാദമുണ്ട്. എന്നാൽ അത് തത്തുല്ല്യമായിരിക്കണം; അതിരുകവിച്ചിലോ വർദ്ധനവോ അതിലുണ്ടാകരുത്. എന്നാൽ തന്നോട് തെറ്റു ചെയ്തവർക്ക് ആരെങ്കിലും പൊറുത്തു കൊടുക്കുകയും, അവൻറെ തെറ്റിൻറെ പേരിൽ അവനെ പിടികൂടാതെ, തൻറെ സഹോദരനും തനിക്കുമിടയിലുള്ളത് രമ്യമായി പരിഹരിക്കുകയുമാണെങ്കിൽ; അവനുള്ള പ്രതിഫലം അല്ലാഹുവിങ്കലാകുന്നു. തീർച്ചയായും അല്ലാഹു ജനങ്ങളോട് അവരുടെ ശരീരങ്ങളിലും സമ്പത്തിലും അഭിമാനത്തിലും അതിക്രമം പ്രവർത്തിക്കുന്ന അന്യായക്കാരെ ഇഷ്ടപ്പെടുന്നില്ല. മറിച്ച്, അവൻ അവരെ വെറുക്കുന്നു. info
التفاسير:

external-link copy
41 : 42

وَلَمَنِ انْتَصَرَ بَعْدَ ظُلْمِهٖ فَاُولٰٓىِٕكَ مَا عَلَیْهِمْ مِّنْ سَبِیْلٍ ۟ؕ

ആരെങ്കിലും തൻറെ സ്വശരീരത്തെ (അതിക്രമത്തിൽ) നിന്ന് പ്രതിരോധിച്ചാൽ അവരുടെ മേൽ യാതൊരു ആക്ഷേപവുമില്ല. കാരണം അവർ തങ്ങളുടെ അവകാശമാണ് നേടിയെടുത്തത്. info
التفاسير:

external-link copy
42 : 42

اِنَّمَا السَّبِیْلُ عَلَی الَّذِیْنَ یَظْلِمُوْنَ النَّاسَ وَیَبْغُوْنَ فِی الْاَرْضِ بِغَیْرِ الْحَقِّ ؕ— اُولٰٓىِٕكَ لَهُمْ عَذَابٌ اَلِیْمٌ ۟

ജനങ്ങളോട് അതിക്രമം പ്രവർത്തിക്കുകയും, ഭൂമിയിൽ തിന്മകൾ ചെയ്തു കൂട്ടുകയും ചെയ്തവർക്കാണ് ആക്ഷേപവും ശിക്ഷയുമെല്ലാം. അക്കൂട്ടർക്കാകുന്നു പരലോകത്ത് വേദനയേറിയ ശിക്ഷയുള്ളത്. info
التفاسير:

external-link copy
43 : 42

وَلَمَنْ صَبَرَ وَغَفَرَ اِنَّ ذٰلِكَ لَمِنْ عَزْمِ الْاُمُوْرِ ۟۠

എന്നാൽ തന്നോട് അതിക്രമം പ്രവർത്തിച്ചവൻറെ കാര്യത്തിൽ ക്ഷമിക്കുകയും, അവന് പൊറുത്തു കൊടുക്കുകയും ചെയ്തവർ; തീർച്ചയായും ആ ക്ഷമ അവനും സമൂഹത്തിനും നന്മ മാത്രമേ നൽകുകയുള്ളൂ. അത് വളരെ സ്തുത്യർഹമായ കാര്യം തന്നെയാകുന്നു. മഹത്തായ ഭാഗ്യമുള്ളവർക്കേ അത് സാധിക്കുകയുള്ളൂ. info
التفاسير:

external-link copy
44 : 42

وَمَنْ یُّضْلِلِ اللّٰهُ فَمَا لَهٗ مِنْ وَّلِیٍّ مِّنْ بَعْدِهٖ ؕ— وَتَرَی الظّٰلِمِیْنَ لَمَّا رَاَوُا الْعَذَابَ یَقُوْلُوْنَ هَلْ اِلٰی مَرَدٍّ مِّنْ سَبِیْلٍ ۟ۚ

ആരെയെങ്കിലും അല്ലാഹു സന്മാർഗം സ്വീകരിക്കുന്നതിൽ നിന്ന് പരാജിതനാക്കുകയും, സത്യത്തിൽ നിന്ന് വഴികേടിലാക്കുകയും ചെയ്താൽ അവൻറെ കാര്യങ്ങൾ ഏറ്റെടുക്കാൻ അതിന് ശേഷം അവനൊരു രക്ഷാധികാരിയില്ല. അവിശ്വാസം സ്വീകരിച്ചും, തിന്മകൾ പ്രവർത്തിച്ചും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ പരലോകത്ത് ശിക്ഷ നേരിൽ കണ്ടു കഴിഞ്ഞാൽ 'ഇഹലോകത്തേക്ക് ഒരിക്കൽ കൂടി തിരിച്ചു പോകാനും, അല്ലാഹുവിലേക്ക് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങാനും വല്ല വഴിയുമുണ്ടോ' എന്ന വ്യാമോഹം പറയുന്നത് നിനക്ക് കാണാൻ കഴിയും. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• الصبر والشكر سببان للتوفيق للاعتبار بآيات الله.
* (പരീക്ഷണങ്ങളിലുള്ള) ക്ഷമയും (അനുഗ്രഹങ്ങൾക്കുള്ള) നന്ദിയും അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാൻ വഴി തുറക്കുന്ന രണ്ട് കാരണങ്ങളാണ്. info

• مكانة الشورى في الإسلام عظيمة.
* ഇസ്ലാമിൽ കൂടിയാലോചനകൾക്കുള്ള പരിഗണനയും സ്ഥാനവും. info

• جواز مؤاخذة الظالم بمثل ظلمه، والعفو خير من ذلك.
* അതിക്രമം പ്രവർത്തിച്ചവനോട് സമാനമായ ശിക്ഷാ നടപടി സ്വീകരിക്കുന്നത് അനുവദനീയമാണ്. എന്നാൽ അവന് മാപ്പു നൽകുന്നതാണ് കൂടുതൽ ഉത്തമം. info