ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
154 : 37

مَا لَكُمْ ۫— كَیْفَ تَحْكُمُوْنَ ۟

അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾക്കെന്തു പറ്റി?! അല്ലാഹുവിന് പെണ്മക്കളെയും നിങ്ങൾക്ക് ആണ്മക്കളെയും നിശ്ചയിക്കുന്നതിലൂടെ അനീതി നിറഞ്ഞ വിധിയാണല്ലോ നിങ്ങൾക്ക് കൽപ്പിക്കുന്നത്?! info
التفاسير:

external-link copy
155 : 37

اَفَلَا تَذَكَّرُوْنَ ۟ۚ

നിങ്ങൾ നിലകൊള്ളുന്ന അസത്യമായ ഈ വിശ്വാസത്തിൻ്റെ നിരർത്ഥകതയെ കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കുന്നില്ലേ?! അങ്ങനെ നിങ്ങൾ ചിന്തിച്ചു നോക്കിയിരുന്നെങ്കിൽ ഒരിക്കലും നിങ്ങൾ ഈ വാദം പറയില്ലായിരുന്നു. info
التفاسير:

external-link copy
156 : 37

اَمْ لَكُمْ سُلْطٰنٌ مُّبِیْنٌ ۟ۙ

അതല്ല, (അല്ലാഹുവിൽ നിന്ന് അവതീർണ്ണമായ) വല്ല ഗ്രന്ഥത്തിലോ അല്ലാഹുവിൻ്റെ ഏതെങ്കിലും ദൂതനിൽ നിന്നോ വ്യക്തമായ വല്ല പ്രമാണമോ തെളിവോ ഇക്കാര്യത്തിൽ നിങ്ങൾക്കുണ്ടോ?! info
التفاسير:

external-link copy
157 : 37

فَاْتُوْا بِكِتٰبِكُمْ اِنْ كُنْتُمْ صٰدِقِیْنَ ۟

എന്നാൽ ഇതിനുള്ള ആ തെളിവടങ്ങുന്ന ഗ്രന്ഥം നിങ്ങൾ കൊണ്ടു വരൂ; വാദിക്കുന്ന കാര്യത്തിൽ നിങ്ങൾ സത്യസന്ധരാണെങ്കിൽ (അങ്ങനെയാണല്ലോ ചെയ്യേണ്ടത്). info
التفاسير:

external-link copy
158 : 37

وَجَعَلُوْا بَیْنَهٗ وَبَیْنَ الْجِنَّةِ نَسَبًا ؕ— وَلَقَدْ عَلِمَتِ الْجِنَّةُ اِنَّهُمْ لَمُحْضَرُوْنَ ۟ۙ

മലക്കുകൾ അല്ലാഹുവിൻ്റെ പെൺമക്കളാണെന്ന് ജൽപ്പിച്ചതിലൂടെ, ബഹുദൈവാരാധകർ അല്ലാഹുവിനും, അവരുടെ കണ്ണുകൾക്ക് അദൃശ്യരായ മലക്കുകൾക്കും ഇടയിൽ കുടുംബബന്ധമുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ഈ ബഹുദൈവാരാധകരെ അല്ലാഹു വിചാരണക്ക് ഹാജരാക്കുമെന്ന് മലക്കുകൾ മനസ്സിലാക്കിയിട്ടുണ്ട്. info
التفاسير:

external-link copy
159 : 37

سُبْحٰنَ اللّٰهِ عَمَّا یَصِفُوْنَ ۟ۙ

ബഹുദൈവാരാധകർ അല്ലാഹുവിനെ വിശേഷിപ്പിക്കുന്ന, അവന് യോജ്യമല്ലാത്ത എല്ലാത്തിൽ നിന്നും -സന്താനവും പങ്കുകാരനും പോലുള്ളവയിൽ നിന്നെല്ലാം- അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. info
التفاسير:

external-link copy
160 : 37

اِلَّا عِبَادَ اللّٰهِ الْمُخْلَصِیْنَ ۟

അല്ലാഹുവിൻ്റെ നിഷ്കളങ്കരായ ദാസന്മാർ ഒഴികെ. അവർ അല്ലാഹുവിന് അനുയോജ്യമായ മഹത്വത്തിൻ്റെയും പൂർണ്ണതയുടെയും വിശേഷണങ്ങൾ കൊണ്ട് മാത്രമേ അവനെ വിശേഷിപ്പിക്കുകയുള്ളൂ. info
التفاسير:

external-link copy
161 : 37

فَاِنَّكُمْ وَمَا تَعْبُدُوْنَ ۟ۙ

അപ്പോൾ തീർച്ചയായും -ബഹുദൈവാരാധകരേ!- നിങ്ങൾക്കും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവക്കും; info
التفاسير:

external-link copy
162 : 37

مَاۤ اَنْتُمْ عَلَیْهِ بِفٰتِنِیْنَ ۟ۙ

സത്യമതമായ (ഇസ്ലാമിൽ) നിന്ന് ആരെയും നിങ്ങൾക്ക് വഴിപിഴപ്പിക്കാനാവുകയില്ല. info
التفاسير:

external-link copy
163 : 37

اِلَّا مَنْ هُوَ صَالِ الْجَحِیْمِ ۟

നരകക്കാരിൽ പെട്ടവനായിരിക്കും എന്ന് അല്ലാഹു വിധിച്ചവരൊഴികെ. തീർച്ചയായും, അല്ലാഹു അവൻ്റെ കാര്യത്തിൽ അല്ലാഹുവിൻ്റെ വിധി നടപ്പിലാക്കുകയും, അതിനാൽ അവൻ കാഫിറാവുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. എന്നാൽ, നിങ്ങളോ നിങ്ങളുടെ ആരാധ്യവസ്തുക്കൾക്കോ അങ്ങനെ ചെയ്യുവാനുള്ള ഒരു ശക്തിയുമില്ല. info
التفاسير:

external-link copy
164 : 37

وَمَا مِنَّاۤ اِلَّا لَهٗ مَقَامٌ مَّعْلُوْمٌ ۟ۙ

മലക്കുകൾ അല്ലാഹുവിനുള്ള തങ്ങളുടെ അടിമത്വവും, ബഹുദൈവാരാധകരുടെ ജൽപ്പനങ്ങളിൽ നിന്നുള്ള അകൽച്ചയും വ്യക്തമാക്കി കൊണ്ട് പറയും: അല്ലാഹുവിനുള്ള ആരാധനയിലും അനുസരണത്തിലും അറിയപ്പെട്ട ഒരു സ്ഥാനമില്ലാത്ത ഒരാളും തന്നെ ഞങ്ങളിലില്ല. info
التفاسير:

external-link copy
165 : 37

وَّاِنَّا لَنَحْنُ الصَّآفُّوْنَ ۟ۚ

തീർച്ചയായും ഞങ്ങൾ മലക്കുകൾ അല്ലാഹുവിനുള്ള ആരാധനയിലും അനുസരണയിലും അണിയണിയായി നിരന്നു നിൽക്കുന്നവരാണ്. തീർച്ചയായും ഞങ്ങൾ അല്ലാഹുവിന് യോജിക്കാത്ത വിശേഷണങ്ങളിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തുന്നവരുമാണ്. info
التفاسير:

external-link copy
166 : 37

وَاِنَّا لَنَحْنُ الْمُسَبِّحُوْنَ ۟

തീർച്ചയായും ഞങ്ങൾ മലക്കുകൾ അല്ലാഹുവിനുള്ള ആരാധനയിലും അനുസരണയിലും അണിയണിയായി നിരന്നു നിൽക്കുന്നവരാണ്. തീർച്ചയായും, ഞങ്ങൾ അല്ലാഹുവിന് യോജിക്കാത്ത വിശേഷണങ്ങളിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തുന്നവരുമാണ്. info
التفاسير:

external-link copy
167 : 37

وَاِنْ كَانُوْا لَیَقُوْلُوْنَ ۟ۙ

മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്. info
التفاسير:

external-link copy
168 : 37

لَوْ اَنَّ عِنْدَنَا ذِكْرًا مِّنَ الْاَوَّلِیْنَ ۟ۙ

മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്. info
التفاسير:

external-link copy
169 : 37

لَكُنَّا عِبَادَ اللّٰهِ الْمُخْلَصِیْنَ ۟

മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്. info
التفاسير:

external-link copy
170 : 37

فَكَفَرُوْا بِهٖ فَسَوْفَ یَعْلَمُوْنَ ۟

മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്. info
التفاسير:

external-link copy
171 : 37

وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِیْنَ ۟ۚۖ

നമ്മുടെ ദൂതന്മാർക്കായി നമ്മുടെ വചനം മുൻകടന്നിട്ടുണ്ട്. അവരുടെ ശത്രുക്കൾക്കെതിരെ അല്ലാഹു അനുഗ്രഹമായി ചൊരിഞ്ഞു നൽകിയ തെളിവുകളും പ്രമാണങ്ങളുമായി (ആശയപരമായി) അവരാണ് സഹായിക്കപ്പെടുകയെന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി പോരാടുന്ന നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുകയെന്നുമാണ് (ആ വചനം). info
التفاسير:

external-link copy
172 : 37

اِنَّهُمْ لَهُمُ الْمَنْصُوْرُوْنَ ۪۟

നമ്മുടെ ദൂതന്മാർക്കായി നമ്മുടെ വചനം മുൻകടന്നിട്ടുണ്ട്. അവരുടെ ശത്രുക്കൾക്കെതിരെ അല്ലാഹു അനുഗ്രഹമായി ചൊരിഞ്ഞു നൽകിയ തെളിവുകളും പ്രമാണങ്ങളുമായി (ആശയപരമായി) അവരാണ് സഹായിക്കപ്പെടുകയെന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി പോരാടുന്ന നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുകയെന്നുമാണ് (ആ വചനം). info
التفاسير:

external-link copy
173 : 37

وَاِنَّ جُنْدَنَا لَهُمُ الْغٰلِبُوْنَ ۟

നമ്മുടെ ദൂതന്മാർക്കായി നമ്മുടെ വചനം മുൻകടന്നിട്ടുണ്ട്. അവരുടെ ശത്രുക്കൾക്കെതിരെ അല്ലാഹു അനുഗ്രഹമായി ചൊരിഞ്ഞു നൽകിയ തെളിവുകളും പ്രമാണങ്ങളുമായി (ആശയപരമായി) അവരാണ് സഹായിക്കപ്പെടുകയെന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി പോരാടുന്ന നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുകയെന്നുമാണ് (ആ വചനം). info
التفاسير:

external-link copy
174 : 37

فَتَوَلَّ عَنْهُمْ حَتّٰی حِیْنٍ ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ നിഷേധികളായ ഈ ബഹുദൈവാരാധകരിൽ നിന്ന് താങ്കൾ ഒരു നിശ്ചിത അവധി വരെ തിരിഞ്ഞു കളയുക; അവരുടെ ശിക്ഷ വന്നെത്തുന്ന, അല്ലാഹുവിന് അറിയാവുന്ന ഒരു സമയമാണത്. info
التفاسير:

external-link copy
175 : 37

وَّاَبْصِرْهُمْ فَسَوْفَ یُبْصِرُوْنَ ۟

ശിക്ഷ അവരുടെ മേൽ ഇറങ്ങുന്ന വേളയിൽ നീ അവരെ വീക്ഷിക്കുക. അവരാകട്ടെ; തിരിച്ചറിവുകൾ യാതൊരു ഫലവും ചെയ്യാത്ത സമയം (അത്) കണ്ടറിഞ്ഞു കൊള്ളും.
info
التفاسير:

external-link copy
176 : 37

اَفَبِعَذَابِنَا یَسْتَعْجِلُوْنَ ۟

അല്ലാഹുവിൻ്റെ ശിക്ഷയ്ക്കാണോ ഈ ബഹുദൈവാരാധകർ ധൃതി കൂട്ടുന്നത്?! info
التفاسير:

external-link copy
177 : 37

فَاِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ الْمُنْذَرِیْنَ ۟

അല്ലാഹുവിൻ്റെ ശിക്ഷ അവരുടെ മേൽ വന്നിറങ്ങിയാൽ എത്ര മോശം പ്രഭാതമായിരിക്കും അന്നത്തെ അവരുടെ പ്രഭാതം. info
التفاسير:

external-link copy
178 : 37

وَتَوَلَّ عَنْهُمْ حَتّٰی حِیْنٍ ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ അല്ലാഹു അവരുടെ ശിക്ഷ നടപ്പിലാക്കുന്നതു വരെ നീ അവരിൽ നിന്ന് തിരിഞ്ഞു കളഞ്ഞേക്കുക. info
التفاسير:

external-link copy
179 : 37

وَّاَبْصِرْ فَسَوْفَ یُبْصِرُوْنَ ۟

നീ നോക്കുക! ഇക്കൂട്ടർ അവർക്ക് മേൽ വന്നുഭവിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷ നോക്കിക്കാണുന്നതായിരിക്കും. info
التفاسير:

external-link copy
180 : 37

سُبْحٰنَ رَبِّكَ رَبِّ الْعِزَّةِ عَمَّا یَصِفُوْنَ ۟ۚ

ഹേ മുഹമ്മദ്! ശക്തിയുടെ നാഥനായ നിൻ്റെ രക്ഷിതാവ് ബഹുദൈവാരാധകർ വിശേഷിപ്പിക്കുന്ന ന്യൂനതയുടെ വിശേഷണങ്ങളിൽ നിന്നെല്ലാം പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. info
التفاسير:

external-link copy
181 : 37

وَسَلٰمٌ عَلَی الْمُرْسَلِیْنَ ۟ۚ

അല്ലാഹുവിൻ്റെ മാന്യന്മാരായ ദൂതന്മാർക്ക് മേൽ അവൻ്റെ അഭിവാദ്യവും പ്രശംസയും ഉണ്ടാകട്ടെ! info
التفاسير:

external-link copy
182 : 37

وَالْحَمْدُ لِلّٰهِ رَبِّ الْعٰلَمِیْنَ ۟۠

സർവ്വസ്തുതികളും അല്ലാഹുവിന് മാത്രമാകുന്നു. അവനാകുന്നു അതിന് അർഹതയുള്ളവൻ. അവൻ സർവ്വ ലോകങ്ങളുടെയും രക്ഷിതാവാകുന്നു. അവന് പുറമെ മറ്റൊരു രക്ഷിതാവില്ല. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• سُنَّة الله نصر المرسلين وورثتهم بالحجة والغلبة، وفي الآيات بشارة عظيمة؛ لمن اتصف بأنه من جند الله، أنه غالب منصور.
• അല്ലാഹുവിൻ്റെ ദൂതന്മാരെയും അവരുടെ അനന്തരമെടുത്ത (പണ്ഡിതന്മാരെയും) തെളിവുകളും വിജയവും കൊണ്ട് സഹായിക്കുകയെന്നത് അല്ലാഹുവിൻ്റെ (മാറ്റം വരാത്ത) നടപടിക്രമങ്ങളിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ സൈന്യമെന്ന വിശേഷണത്തിന് അർഹരായവർക്കെല്ലാം ഈ ആയത്തുകളിൽ അവർ വിജയിക്കുകയും സഹായിക്കപ്പെടുകയും ചെയ്യുമെന്ന മഹത്തരമായ സന്തോഷവാർത്തയുണ്ട്. info

• في الآيات دليل على بيان عجز المشركين وعجز آلهتهم عن إضلال أحد، وبشارة لعباد الله المخلصين بأن الله بقدرته ينجيهم من إضلال الضالين المضلين.
• ബഹുദൈവാരാധകരും അവരുടെ ആരാധ്യന്മാരും ആരെയെങ്കിലും വഴികേടിലാക്കാൻ അശക്തരാണ് എന്നതിന് ഈ ആയത്തുകളിൽ തെളിവുണ്ട്. സ്വയം വഴിപിഴക്കുകയും, മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യുന്നവരുടെ പിഴപ്പിക്കലിൽ നിന്ന് അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്ന അവൻ്റെ ദാസന്മാരെ അല്ലാഹു അവൻ്റെ ശക്തി കൊണ്ട് രക്ഷപ്പെടുത്തുമെന്ന സന്തോഷവാർത്തയും അതിലുണ്ട്. info