ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
39 : 22

اُذِنَ لِلَّذِیْنَ یُقٰتَلُوْنَ بِاَنَّهُمْ ظُلِمُوْا ؕ— وَاِنَّ اللّٰهَ عَلٰی نَصْرِهِمْ لَقَدِیْرُ ۟ۙ

തങ്ങളോട് യുദ്ധം ചെയ്യുന്ന ബഹുദൈവാരാധകരോട് യുദ്ധം ചെയ്യാൻ അല്ലാഹു (അവനിൽ) വിശ്വസിക്കുന്നവർക്ക് അനുമതി നൽകിയിരിക്കുന്നു. കാരണം, അവരുടെ ശത്രുക്കൾ അവരോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിച്ചവരെ യുദ്ധമില്ലാതെ തന്നെ അവരുടെ ശത്രുക്കൾക്കെതിരിൽ സഹായിക്കാൻ കഴിവുള്ളവനാകുന്നു. എന്നാൽ മുഅ്മിനുകളെ പരീക്ഷിക്കുന്നതിനായി (അല്ലാഹുവിനെ) നിഷേധിക്കുന്നവരോട് യുദ്ധമുണ്ടാകണമെന്ന് അവൻ യുക്തിപൂർവ്വം നിശ്ചയിച്ചിരിക്കുന്നു. info
التفاسير:

external-link copy
40 : 22

١لَّذِیْنَ اُخْرِجُوْا مِنْ دِیَارِهِمْ بِغَیْرِ حَقٍّ اِلَّاۤ اَنْ یَّقُوْلُوْا رَبُّنَا اللّٰهُ ؕ— وَلَوْلَا دَفْعُ اللّٰهِ النَّاسَ بَعْضَهُمْ بِبَعْضٍ لَّهُدِّمَتْ صَوَامِعُ وَبِیَعٌ وَّصَلَوٰتٌ وَّمَسٰجِدُ یُذْكَرُ فِیْهَا اسْمُ اللّٰهِ كَثِیْرًا ؕ— وَلَیَنْصُرَنَّ اللّٰهُ مَنْ یَّنْصُرُهٗ ؕ— اِنَّ اللّٰهَ لَقَوِیٌّ عَزِیْزٌ ۟

(അല്ലാഹുവിനെ) നിഷേധിച്ചവർ തങ്ങളുടെ വീടുകളിൽ നിന്ന് അന്യായമായി പുറത്താക്കിയവർ. 'ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ്; അവനല്ലാതെ മറ്റൊരു രക്ഷിതാവ് ഞങ്ങൾക്കില്ല' എന്നു പറഞ്ഞതല്ലാതെ ഒരു ആക്ഷേപവും അവർക്ക് മേലില്ല. അല്ലാഹു അവൻ്റെ നബിമാർക്കും അവനിൽ വിശ്വസിച്ചവർക്കും അവരുടെ ശത്രുക്കൾക്കെതിരെ യുദ്ധം നിയമമാക്കിയില്ലായിരുന്നെങ്കിൽ ആരാധനാകേന്ദ്രങ്ങൾക്ക് മേൽ അവർ അതിക്രമം നടത്തുമായിരുന്നു. അങ്ങനെ സന്യാസിമാരുടെ മഠങ്ങളും, നസ്വാറാക്കളുടെ പള്ളികളും, യഹൂദരുടെ ആരാധനാകേന്ദ്രങ്ങളും, നിസ്കാരത്തിനായി നിശ്ചയിക്കപ്പെട്ട, മുസ്ലിംകൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുന്ന അവരുടെ മസ്ജിദുകളും ഇവർ തകർത്തെറിയുമായിരുന്നു. അല്ലാഹു അവൻ്റെ മതത്തെയും അവൻ്റെ നബിയെയും സഹായിക്കുന്നവരെ സഹായിക്കുക തന്നെ ചെയ്യും. തീർച്ചയായും അല്ലാഹു അവൻ്റെ മതത്തെ സഹായിക്കുന്നവരെ സഹായിക്കാൻ അതീവശക്തിയുള്ളവനും (ഖവിയ്യ്), ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപവാനും (അസീസ്) ആകുന്നു. info
التفاسير:

external-link copy
41 : 22

اَلَّذِیْنَ اِنْ مَّكَّنّٰهُمْ فِی الْاَرْضِ اَقَامُوا الصَّلٰوةَ وَاٰتَوُا الزَّكٰوةَ وَاَمَرُوْا بِالْمَعْرُوْفِ وَنَهَوْا عَنِ الْمُنْكَرِ ؕ— وَلِلّٰهِ عَاقِبَةُ الْاُمُوْرِ ۟

സഹായം വാഗ്ദാനം ചെയ്യപ്പെട്ട ഈ വിഭാഗം; ശത്രുക്കൾക്കെതിരെ സഹായിച്ചു കൊണ്ട് നാം ഭൂമിയിൽ സ്വാധീനം നൽകിയാൽ നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ നിലക്ക് നിർവ്വഹിക്കുകയും, തങ്ങളുടെ സമ്പാദ്യത്തിലെ സകാത്ത് നൽകുകയും, അല്ലാഹുവിൻ്റെ മതം കൽപ്പിക്കുന്നത് (ജനങ്ങളോട്) കൽപ്പിക്കുകയും, വിലക്കിയതിൽ നിന്ന് (ജനങ്ങളെ) വിലക്കുകയും ചെയ്യുന്നവരാകുന്നു. എല്ലാ കാര്യങ്ങളുടെയും പര്യവസാനം അല്ലാഹുവിലേക്ക് മാത്രമാകുന്നു; അവക്കുള്ള പ്രതിഫലവും ശിക്ഷയുമെല്ലാം (അവൻ്റെ അടുക്കൽ മാത്രമാകുന്നു). info
التفاسير:

external-link copy
42 : 22

وَاِنْ یُّكَذِّبُوْكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوْحٍ وَّعَادٌ وَّثَمُوْدُ ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ കളവാക്കുന്നെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. തൻ്റെ സമൂഹത്തിൻ്റെ നിഷേധം നേരിടേണ്ടി വരുന്ന ആദ്യത്തെ നബിയല്ല താങ്കൾ. താങ്കളുടെ സമൂഹത്തിന് മുൻപ് നൂഹിൻ്റെ ജനത നൂഹിനെയും, ആദ് സമൂഹം ഹൂദിനെയും, ഥമൂദ് ഗോത്രം സ്വാലിഹിനെയും നിഷേധിച്ചിട്ടുണ്ട്. info
التفاسير:

external-link copy
43 : 22

وَقَوْمُ اِبْرٰهِیْمَ وَقَوْمُ لُوْطٍ ۟ۙ

ഇബ്രാഹീമിൻ്റെ ജനത ഇബ്രാഹീമിനെയും, ലൂത്വിൻ്റെ ജനത ലൂത്വിനെയും കളവാക്കിയിട്ടുണ്ട്. info
التفاسير:

external-link copy
44 : 22

وَّاَصْحٰبُ مَدْیَنَ ۚ— وَكُذِّبَ مُوْسٰی فَاَمْلَیْتُ لِلْكٰفِرِیْنَ ثُمَّ اَخَذْتُهُمْ ۚ— فَكَیْفَ كَانَ نَكِیْرِ ۟

മദ്യൻ നിവാസികൾ ശുഐബിനെയും നിഷേധിച്ചു തള്ളി. ഫിർഔനും അവൻ്റെ ജനതയും മൂസായെ നിഷേധിച്ചു തള്ളി. അപ്പോൾ അവരുടെ സമൂഹങ്ങൾക്കുള്ള ശിക്ഷ നാം പിന്തിച്ചു; വഴിയെ പടിപടിയായി അവരെ പിടികൂടുന്നതിന് വേണ്ടിയായിരുന്നു അത്. ശേഷം ഞാനവരെ ശിക്ഷ കൊണ്ട് പിടികൂടി. അപ്പോൾ -ചിന്തിക്കുക!- എങ്ങനെയുണ്ടായിരുന്നു അവരോടുള്ള എൻ്റെഎതിർപ്പ്?! അവരുടെ നിഷേധത്തിൻ്റെ ഫലമായി ഞാൻ അവരെ നശിപ്പിച്ചു കളഞ്ഞു. info
التفاسير:

external-link copy
45 : 22

فَكَاَیِّنْ مِّنْ قَرْیَةٍ اَهْلَكْنٰهَا وَهِیَ ظَالِمَةٌ فَهِیَ خَاوِیَةٌ عَلٰی عُرُوْشِهَا ؗ— وَبِئْرٍ مُّعَطَّلَةٍ وَّقَصْرٍ مَّشِیْدٍ ۟

എത്രയധികം നാടുകളെയാണ് നാം വേരോടെ പിഴുതെറിയുന്ന ശിക്ഷയിലൂടെ നശിപ്പിച്ചത് -അവയാകട്ടെ അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് അതിക്രമികളായിരുന്നു . അവരുടെ നാട് അതാ തകർന്നടിഞ്ഞ്, ആരും താമസിക്കാനില്ലാതെ ശൂന്യമായി കിടക്കുന്നു. എത്രയെത്ര കിണറുകളാണ് നശിച്ചു പോയതിനാൽ ആരും വെള്ളമെടുക്കാൻ വരാതെ ഒഴിഞ്ഞുകിടക്കുന്നത്! എത്രയെത്ര അലങ്കരിക്കപ്പെട്ട ഉയർന്ന കൊട്ടാരങ്ങളാണ് അതിൽ വസിച്ചിരുന്നവരെ സംരക്ഷിക്കാതെ പോയത്! info
التفاسير:

external-link copy
46 : 22

اَفَلَمْ یَسِیْرُوْا فِی الْاَرْضِ فَتَكُوْنَ لَهُمْ قُلُوْبٌ یَّعْقِلُوْنَ بِهَاۤ اَوْ اٰذَانٌ یَّسْمَعُوْنَ بِهَا ۚ— فَاِنَّهَا لَا تَعْمَی الْاَبْصَارُ وَلٰكِنْ تَعْمَی الْقُلُوْبُ الَّتِیْ فِی الصُّدُوْرِ ۟

അല്ലാഹുവിൻ്റെ റസൂൽ കൊണ്ടു വന്നതിനെ നിഷേധിക്കുന്നവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?! അങ്ങനെയെങ്കിൽ നശിപ്പിക്കപ്പെട്ട ആ നാടുകളുടെ ബാക്കിപത്രങ്ങൾ അവർക്ക് കണ്ണുകൊണ്ട് കണ്ടറിയാമായിരുന്നു. അങ്ങനെ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്ന തരത്തിൽ അവർക്ക് ചിന്തിക്കുകയും, പാഠങ്ങൾ പഠിക്കുന്നതിനായി അവരുടെ കഥകൾ കേട്ടുൾക്കൊള്ളുകയും ചെയ്യാമായിരുന്നു. തീർച്ചയായും അന്ധതയെന്നാൽ കണ്ണുകളുടെ അന്ധതയല്ല. മറിച്ച്, നാശത്തിലേക്ക് വലിച്ചിഴക്കുന്ന വിനാശകരമായ അന്ധത ഉൾക്കാഴ്ചക്കുണ്ടാകുന്ന അന്ധതയാണ്. അപ്പോഴാണ് മനുഷ്യൻ ഗുണപാഠം ഉൾക്കൊള്ളുകയോ ഉൽബോധനം സ്വീകരിക്കുകയോ ചെയ്യാതെയാവുക. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• إثبات صفتي القوة والعزة لله.
• ശക്തി, പ്രതാപം എന്നീ രണ്ട് വിശേഷണങ്ങൾ അല്ലാഹുവിന് ഉള്ളതായി സ്ഥിരപ്പെട്ടിരിക്കുന്നു. info

• إثبات مشروعية الجهاد؛ للحفاظ على مواطن العبادة.
• ആരാധനാകേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുക എന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. info

• إقامة الدين سبب لنصر الله لعبيده المؤمنين.
• ദീൻ ജീവിതത്തിൽ പാലിക്കുക എന്നത് അല്ലാഹു അവൻ്റെ മുഅ്മിനുകളായ അടിമകളെ സഹായിക്കാനുള്ള കാരണമാണ്. info

• عمى القلوب مانع من الاعتبار بآيات الله.
• ഹൃദയങ്ങൾക്കുണ്ടാകുന്ന അന്ധത അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാൻ തടസ്സമുണ്ടാക്കുന്നു. info