ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
260 : 2

وَاِذْ قَالَ اِبْرٰهٖمُ رَبِّ اَرِنِیْ كَیْفَ تُحْیِ الْمَوْتٰی ؕ— قَالَ اَوَلَمْ تُؤْمِنْ ؕ— قَالَ بَلٰی وَلٰكِنْ لِّیَطْمَىِٕنَّ قَلْبِیْ ؕ— قَالَ فَخُذْ اَرْبَعَةً مِّنَ الطَّیْرِ فَصُرْهُنَّ اِلَیْكَ ثُمَّ اجْعَلْ عَلٰی كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ یَاْتِیْنَكَ سَعْیًا ؕ— وَاعْلَمْ اَنَّ اللّٰهَ عَزِیْزٌ حَكِیْمٌ ۟۠

എന്റെ റബ്ബേ! മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് നീ എനിക്ക് കൺമുന്നിൽ കാണിച്ചുതരേണമേ' എന്ന് ഇബ്രാഹീം പറഞ്ഞ സന്ദർഭവും -നബിയേ- താങ്കൾ ഓർക്കുക. അല്ലാഹു അദ്ദേഹത്തോട് ചോദിച്ചു: നീ ഇക്കാര്യത്തിൽ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ, ഞാൻ വിശ്വസിച്ചിട്ടുണ്ട്. പക്ഷെ, എന്റെ മനസ്സിന് കൂടുതൽ സമാധാനം ലഭിക്കാൻ വേണ്ടിയാകുന്നു. അല്ലാഹു അദ്ദേഹത്തോട് കൽപ്പിച്ചു: എന്നാൽ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും അവയെ കഷ്ണിച്ചിട്ട് അവയുടെ ഓരോ അംശം നിൻറെ ചുറ്റുമുള്ള ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അപ്പോൾ അവ -ജീവൻ തിരികെ നൽകപ്പെട്ട നിലയിൽ- നിൻ്റെ അടുക്കലേക്ക് വേഗതയിൽ തിരിച്ചു വരുന്നതാണ്. ഇബ്രാഹീം! അല്ലാഹു അവൻ്റെ ആധിപത്യത്തിൽ മഹാപ്രതാപമുള്ളവനും, തൻ്റെ സൃഷ്ടിപ്പിലും കൽപ്പനകളിലും വിധികൽപ്പനകളിലും അങ്ങേയറ്റം യുക്തിമാനുമാണ് എന്ന് നീ അറിഞ്ഞു കൊള്ളുക. info
التفاسير:

external-link copy
261 : 2

مَثَلُ الَّذِیْنَ یُنْفِقُوْنَ اَمْوَالَهُمْ فِیْ سَبِیْلِ اللّٰهِ كَمَثَلِ حَبَّةٍ اَنْۢبَتَتْ سَبْعَ سَنَابِلَ فِیْ كُلِّ سُنْۢبُلَةٍ مِّائَةُ حَبَّةٍ ؕ— وَاللّٰهُ یُضٰعِفُ لِمَنْ یَّشَآءُ ؕ— وَاللّٰهُ وَاسِعٌ عَلِیْمٌ ۟

അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്ന വിശ്വാസികൾക്കുള്ള പ്രതിഫലത്തിൻറെ ഉപമ ഒരു ഫലഭൂയിഷ്ടമായ ഭൂമിയിൽ കർഷകൻ കൃഷിചെയ്യുന്ന ഒരു ധാന്യമണിയുടെ ഉപമയാകുന്നു. അത് ഏഴ് കതിരുകൾ ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് പ്രതിഫലം ഇരട്ടിയാക്കുകയും കണക്കില്ലാതെ പ്രതിഫലം നൽകുകയും ചെയ്യുന്നു. അല്ലാഹു വിശാലമായി ഔദാര്യം ചൊരിയുകയും, അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുന്നവനാണ്. ആർക്കാണ് പതിന്മടങ്ങുകളായി പ്രതിഫലം നല്കേണ്ടത് എന്നത് നന്നായി അറിയുന്നവനുമാണ് അവൻ. info
التفاسير:

external-link copy
262 : 2

اَلَّذِیْنَ یُنْفِقُوْنَ اَمْوَالَهُمْ فِیْ سَبِیْلِ اللّٰهِ ثُمَّ لَا یُتْبِعُوْنَ مَاۤ اَنْفَقُوْا مَنًّا وَّلَاۤ اَذًی ۙ— لَّهُمْ اَجْرُهُمْ عِنْدَ رَبِّهِمْ ۚ— وَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟

അല്ലാഹുവിന് തൃപ്തികരമായ കാര്യങ്ങളിലും, അവനെ അനുസരിക്കുന്നതിലും തങ്ങളുടെ സമ്പാദ്യങ്ങൾ ചെലവഴിക്കുകയും, ശേഷം അതിൻ്റെ പ്രതിഫലം നിഷ്ഫലമാക്കുന്ന തരത്തിൽ ചെലവ് ചെയ്തത് ജനങ്ങളോട് എടുത്തുപറയാതെയും, അവരെ വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ ശല്യപ്പെടുത്താതെയും ഇരിക്കുന്നവർ ആരോ; അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലമുണ്ടായിരിക്കും. ഭാവിയെക്കുറിച്ച് അവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർക്കുള്ള അനുഗ്രഹത്തിൻറെ മഹത്വം കാരണം കഴിഞ്ഞുപോയതിനെപ്പറ്റി അവർക്ക് ദുഃഖിക്കേണ്ടി വരികയുമില്ല. info
التفاسير:

external-link copy
263 : 2

قَوْلٌ مَّعْرُوْفٌ وَّمَغْفِرَةٌ خَیْرٌ مِّنْ صَدَقَةٍ یَّتْبَعُهَاۤ اَذًی ؕ— وَاللّٰهُ غَنِیٌّ حَلِیْمٌ ۟

വിശ്വാസിയുടെ ഹൃദയത്തിന് സന്തോഷമുണ്ടാക്കുന്ന മാന്യമായ വാക്കും, നിന്നോട് തിന്മ പ്രവർത്തിച്ചവരോട് വിട്ടുവീഴ്ച ചെയ്യലുമാണ് ധർമം നല്കിയവനോട് അതെടുത്ത് പറഞ്ഞു കൊണ്ട് അവനെ ബുദ്ധിമുട്ടിക്കുന്നതിനേക്കാൾ നല്ലത്. അല്ലാഹു അടിമകളിൽ നിന്ന് അങ്ങേയറ്റം ധന്യതയുള്ളവനും, അവരെ ഉടനടി ശിക്ഷിക്കാതെ തീർത്തും ക്ഷമിക്കുന്നവനുമാകുന്നു. info
التفاسير:

external-link copy
264 : 2

یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تُبْطِلُوْا صَدَقٰتِكُمْ بِالْمَنِّ وَالْاَذٰی ۙ— كَالَّذِیْ یُنْفِقُ مَالَهٗ رِئَآءَ النَّاسِ وَلَا یُؤْمِنُ بِاللّٰهِ وَالْیَوْمِ الْاٰخِرِ ؕ— فَمَثَلُهٗ كَمَثَلِ صَفْوَانٍ عَلَیْهِ تُرَابٌ فَاَصَابَهٗ وَابِلٌ فَتَرَكَهٗ صَلْدًا ؕ— لَا یَقْدِرُوْنَ عَلٰی شَیْءٍ مِّمَّا كَسَبُوْا ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الْكٰفِرِیْنَ ۟

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! ദാനം നൽകിയത് എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളുടെ പ്രതിഫലം നിഷ്ഫലമാക്കിക്കളയരുത്. ജനങ്ങൾ കാണുന്നതിന് വേണ്ടിയും, അവർ പുകഴ്ത്തുന്നതിന് വേണ്ടിയും തൻ്റെ സമ്പാദ്യം ദാനം ചെയ്യുന്നവനെ പോലെയാകുന്നു അങ്ങനെ ചെയ്യുന്നവൻ്റെ ഉപമ. അല്ലാഹുവിലും പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷയിലും വിശ്വാസമില്ലാത്ത നിഷേധിയാകുന്നു അവൻ. അവനെ ഉപമിക്കാവുന്നത് മുകളിൽ അല്പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേൽ ഒരു കനത്ത മഴ പതിച്ചു. ആ മഴ മണ്ണിനെ മാറ്റിക്കളയുകയും അതിനെ ഒരു മൊട്ടപ്പാറയാക്കുകയും ചെയ്തു. അപ്രകാരമാണ് ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവർ. അവർ പ്രവർത്തിച്ചതിൻറെയും ചിലവാക്കിയതിൻറെയും പ്രതിഫലം ഇല്ലാതെയാകും. അതിൽ യാതൊന്നും അല്ലാഹുവിങ്കൽ അവശേഷിക്കുന്നതല്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ അവൻ തൃപ്തിപ്പെടുന്ന മാർഗ്ഗത്തിലേക്ക് നയിക്കുന്നതല്ല. അവരുടെ പ്രവർത്തനങ്ങളും ദാനധർമ്മങ്ങളും അവർക്ക് ഉപകാരപ്പെടുന്ന രൂപത്തിലാവാൻ അവൻ വഴിയൊരുക്കുകയുമില്ല. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• مراتب الإيمان بالله ومنازل اليقين به متفاوتة لا حد لها، وكلما ازداد العبد نظرًا في آيات الله الشرعية والكونية زاد إيمانًا ويقينًا.
• അല്ലാഹുവിലുള്ള വിശ്വാസത്തിൻറെ പദവികളും അവനിലുള്ള വിശ്വാസ ദൃഢതയുടെ സ്ഥാനങ്ങളും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതിൻ്റെ പദവികൾക്ക് അവസാനമില്ല. മതപരവും പ്രാപഞ്ചികവുമായ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് അനുസരിച്ച് അവൻ്റെ വിശ്വാസവും അതിലുള്ള ദൃഢതയും വർദ്ധിക്കുന്നതാണ്. info

• بَعْثُ الله تعالى للخلق بعد موتهم دليل ظاهر على كمال قدرته وتمام عظمته سبحانه.
• മരണശേഷം സൃഷ്ടികളെ പുനർജീവിപ്പിക്കുക എന്നത് അല്ലാഹുവിൻറെ പൂർണമായ കഴിവിനും മഹത്വത്തിനുമുള്ള തെളിവാണ്. info

• فضل الإنفاق في سبيل الله وعظم ثوابه، إذا صاحبته النية الصالحة، ولم يلحقه أذى ولا مِنّة محبطة للعمل.
• അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കുന്നതിൻ്റെ ശ്രേഷ്ഠതയും, അതിനുള്ള പ്രതിഫലത്തിൻ്റെ മഹത്വവും. എന്നാൽ ആ ദാനധർമ്മങ്ങൾ നല്ല ഉദ്ദേശത്തോടെയാകണമെന്ന് മാത്രം. അവൻ്റെ ദാനപ്രവൃത്തിയെ നിഷ്ഫലമാക്കുന്ന രൂപത്തിൽ തൻ്റെ ഔദാര്യം എടുത്തു പറയലോ, ദാനം നൽകിയവരെ പ്രയാസപ്പെടുത്തലോ അതിനോടൊപ്പം ഉണ്ടായിക്കൂടാ. info

• من أحسن ما يقدمه المرء للناس حُسن الخلق من قول وفعل حَسَن، وعفو عن مسيء.
• ഒരാൾക്ക് ജനങ്ങളോട് ചെയ്യാവുന്ന ഏറ്റവും നല്ല പ്രവൃത്തികളിലൊന്നാണ് അവരോട് നല്ല വാക്കു പറയുക എന്നതും, അവർക്ക് നന്മ ചെയ്യുക എന്നതും, അവരിൽ തെറ്റു ചെയ്തവർക്ക് പൊറുത്തു കൊടുക്കുക എന്നതും. info