ការបកប្រែអត្ថន័យគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន

លេខ​ទំព័រ:close

external-link copy
119 : 16

ثُمَّ اِنَّ رَبَّكَ لِلَّذِیْنَ عَمِلُوا السُّوْٓءَ بِجَهَالَةٍ ثُمَّ تَابُوْا مِنْ بَعْدِ ذٰلِكَ وَاَصْلَحُوْۤا اِنَّ رَبَّكَ مِنْ بَعْدِهَا لَغَفُوْرٌ رَّحِیْمٌ ۟۠

അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നിൻ്റെ രക്ഷിതാവ്, ശിക്ഷയെ കുറിച്ച് അറിവില്ലാതെ -ബോധപൂർവ്വമാണെങ്കിൽ പോലും- തിന്മകൾ പ്രവർത്തിക്കുകയും, ശേഷം ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുകയും, കുഴപ്പം ബാധിച്ച തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തവരോട് അവരുടെ തെറ്റുകൾ പൊറുത്തു നൽകുന്നവനാണ്. അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാണ്. info
التفاسير:

external-link copy
120 : 16

اِنَّ اِبْرٰهِیْمَ كَانَ اُمَّةً قَانِتًا لِّلّٰهِ حَنِیْفًا ؕ— وَلَمْ یَكُ مِنَ الْمُشْرِكِیْنَ ۟ۙ

തീർച്ചയായും ഇബ്രാഹീം എല്ലാ സൽഗുണങ്ങളും ഒരുമിച്ചു ചേർന്ന, തൻ്റെ രക്ഷിതാവിനെ എപ്പോഴും അനുസരിച്ച, സർവ്വ മതങ്ങളിൽ നിന്നും അകന്ന് ഇസ്ലാമിലേക്ക് മാത്രം ചാഞ്ഞു നിലകൊണ്ട വ്യക്തിയായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല. info
التفاسير:

external-link copy
121 : 16

شَاكِرًا لِّاَنْعُمِهٖ ؕ— اِجْتَبٰىهُ وَهَدٰىهُ اِلٰی صِرَاطٍ مُّسْتَقِیْمٍ ۟

അല്ലാഹു അദ്ദേഹത്തിന് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അല്ലാഹു പ്രവാചകത്വത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. നേരായ ഇസ്ലാം മതത്തിലേക്ക് അദ്ദേഹത്തിന് സന്മാർഗം നൽകുകയും ചെയ്തു. info
التفاسير:

external-link copy
122 : 16

وَاٰتَیْنٰهُ فِی الدُّنْیَا حَسَنَةً ؕ— وَاِنَّهٗ فِی الْاٰخِرَةِ لَمِنَ الصّٰلِحِیْنَ ۟ؕ

ഇഹലോകത്ത് പ്രവാചകത്വവും സൽകീർത്തിയും സച്ചരിതരായ സന്താനങ്ങളെയും അദ്ദേഹത്തിന് നാം നൽകിയിരിക്കുന്നു. പരലോകത്ത് സ്വർഗത്തിൽ ഉന്നതമായ പദവികൾ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന സദ്'വൃത്തരുടെ കൂട്ടത്തിലായിരിക്കും അദ്ദേഹം. info
التفاسير:

external-link copy
123 : 16

ثُمَّ اَوْحَیْنَاۤ اِلَیْكَ اَنِ اتَّبِعْ مِلَّةَ اِبْرٰهِیْمَ حَنِیْفًا ؕ— وَمَا كَانَ مِنَ الْمُشْرِكِیْنَ ۟

ശേഷം -അല്ലാഹുവിൻ്റെ റസൂലേ!- ഏകദൈവാരാധനയിലും ബഹുദൈവാരാധകരിൽ നിന്ന് അകൽച്ച പ്രഖ്യാപിക്കുന്നതിലും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിലും അല്ലാഹുവിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുന്നതിലും മറ്റെല്ലാ മതങ്ങളിൽ നിന്ന് വിട്ടുനിന്നു കൊണ്ട് ഇസ്ലാമിലേക്ക് ചാഞ്ഞു നിലകൊള്ളുന്നതിലും ഇബ്രാഹീമിൻ്റെ മാർഗം പിന്തുടരണമെന്ന് നാം താങ്കൾക്ക് സന്ദേശം നൽകിയിരിക്കുന്നു. ബഹുദൈവാരാധകർ ജൽപ്പിക്കുന്നത് പോലെ അദ്ദേഹം ഒരിക്കലും അവരുടെ കൂട്ടത്തിൽ പെട്ടയാളായിരുന്നില്ല. മറിച്ച് അല്ലാഹുവിനെ ഏകനാക്കുന്ന (അവനെ മാത്രം ആരാധിക്കുന്ന വ്യക്തിയായിരുന്നു) അദ്ദേഹം. info
التفاسير:

external-link copy
124 : 16

اِنَّمَا جُعِلَ السَّبْتُ عَلَی الَّذِیْنَ اخْتَلَفُوْا فِیْهِ ؕ— وَاِنَّ رَبَّكَ لَیَحْكُمُ بَیْنَهُمْ یَوْمَ الْقِیٰمَةِ فِیْمَا كَانُوْا فِیْهِ یَخْتَلِفُوْنَ ۟

ശനിയാഴ്ച്ച ദിവസത്തിൻ്റെ വിഷയത്തിൽ ഭിന്നിപ്പിലായ യഹൂദരുടെ മേൽ മാത്രമാകുന്നു ശനിയാഴ്ച്ചയെ ബഹുമാനിക്കുക എന്നത് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. തങ്ങളുടെ മറ്റു തിരക്കുകളിൽ നിന്ന് ഒഴിവായി, ആരാധനക്ക് വേണ്ടി മാറിയിരിക്കുന്നതിനായി അവർക്ക് നിശ്ചയിക്കപ്പെട്ട വെള്ളിയാഴ്ച്ച ദിവസത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ടാണ് അവർ ശനിയാഴ്ച്ച ദിവസം സ്വീകരിച്ചത്. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവ് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ അഭിപ്രായവ്യത്യാസത്തിലായിരുന്ന കാര്യത്തിൽ അവർക്കിടയിൽ വിധി കൽപ്പിക്കുക തന്നെ ചെയ്യും. അപ്പോൾ എല്ലാവർക്കും അർഹമായത് അന്ന് പ്രതിഫലമായി അവൻ നൽകും. info
التفاسير:

external-link copy
125 : 16

اُدْعُ اِلٰی سَبِیْلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِیْ هِیَ اَحْسَنُ ؕ— اِنَّ رَبَّكَ هُوَ اَعْلَمُ بِمَنْ ضَلَّ عَنْ سَبِیْلِهٖ وَهُوَ اَعْلَمُ بِالْمُهْتَدِیْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! താങ്കളും താങ്കളെ പിൻപറ്റിയ അല്ലാഹുവിൽ വിശ്വസിക്കുന്നവരും പ്രബോധിതരുടെ അവസ്ഥയും ഗ്രാഹ്യശേഷിയും സ്വീകാര്യതയും പരിഗണിച്ചു കൊണ്ട് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. (സ്വർഗത്തെ കുറിച്ച്) പ്രതീക്ഷ നൽകിക്കൊണ്ടും, (നരകത്തെ കുറിച്ച്) ഭയപ്പെടുത്തി കൊണ്ടുമുള്ള ഉപദേശങ്ങളിലൂടെയും (അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക). ഏറ്റവും നല്ല വാക്കും ചിന്തയും ശുദ്ധീകരണവും ഉൾക്കൊള്ളുന്ന മാർഗത്തിലൂടെ അവരുമായി സംവദിക്കുകയും ചെയ്യുക. ജനങ്ങളെ സന്മാർഗത്തിലേക്ക് എത്തിക്കുക എന്നത് താങ്കളുടെ മേൽ ബാധ്യതയില്ല. അവർക്ക് എത്തിച്ചു നൽകുക എന്നത് മാത്രമേ താങ്കളുടെ മേൽ ബാധ്യതയുള്ളൂ. തീർച്ചയായും നിൻ്റെ രക്ഷിതാവ് ഇസ്ലാം മതത്തിൽ നിന്ന് വ്യതിചലിച്ചവരെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു; അതിലേക്ക് സന്മാർഗം ലഭിച്ചവരെ കുറിച്ചും അവൻ നന്നായി അറിയുന്നവനാകുന്നു. അതിനാൽ അവരുടെ കാര്യത്തിൽ നിരാശ ബാധിച്ചനായി താങ്കൾ സ്വയം നശിപ്പിക്കേണ്ടതില്ല. info
التفاسير:

external-link copy
126 : 16

وَاِنْ عَاقَبْتُمْ فَعَاقِبُوْا بِمِثْلِ مَا عُوْقِبْتُمْ بِهٖ ؕ— وَلَىِٕنْ صَبَرْتُمْ لَهُوَ خَیْرٌ لِّلصّٰبِرِیْنَ ۟

നിങ്ങളുടെ ശത്രുവിനെ ശിക്ഷിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങളോട് അവൻ പ്രവർത്തിച്ചതിന് തുല്ല്യമായത് -അതിൽ വർദ്ധിപ്പിക്കാതെ- നിങ്ങൾ ചെയ്യുക. അവരെ ശിക്ഷിക്കാൻ കഴിവുണ്ടായിട്ടും അത് ഉപേക്ഷിച്ചു കൊണ്ട് നിങ്ങൾ ക്ഷമിച്ചാൽ തീർച്ചയായും നിങ്ങളുടെ കൂട്ടത്തിലെ ക്ഷമാശീലർക്ക്, അവരെ പകരത്തിന് പകരം ശിക്ഷിക്കുന്നതിനെക്കാൾ അതാണ് (ക്ഷമിക്കുന്നതാണ്) നല്ലത്. info
التفاسير:

external-link copy
127 : 16

وَاصْبِرْ وَمَا صَبْرُكَ اِلَّا بِاللّٰهِ وَلَا تَحْزَنْ عَلَیْهِمْ وَلَا تَكُ فِیْ ضَیْقٍ مِّمَّا یَمْكُرُوْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് അവരിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന ഉപദ്രവങ്ങളിൽ ക്ഷമിക്കുക. അല്ലാഹു താങ്കൾക്ക് എളുപ്പം നൽകുന്നത് കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല താങ്കൾക്ക് ക്ഷമിക്കാൻ കഴിയുന്നത്. (അല്ലാഹുവിനെ) നിഷേധിച്ചവർ താങ്കളിൽ നിന്ന് തിരിഞ്ഞു കളയുന്നതിൽ താങ്കൾ ദുഃഖിക്കരുത്. അവർ ചെയ്തുകൂട്ടുന്ന തന്ത്രവും കെണികളും കാരണത്താൽ താങ്കളുടെ ഹൃദയം ഇടുക്കത്തിലാവുകയും വേണ്ടതില്ല. info
التفاسير:

external-link copy
128 : 16

اِنَّ اللّٰهَ مَعَ الَّذِیْنَ اتَّقَوْا وَّالَّذِیْنَ هُمْ مُّحْسِنُوْنَ ۟۠

തീർച്ചയായും തിന്മകൾ ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിച്ചവരോടൊപ്പമാകുന്നു അല്ലാഹു. നന്മകൾ പ്രവർത്തിച്ചു കൊണ്ടും കൽപ്പിക്കപ്പെട്ടത് പ്രാവർത്തികമാക്കി കൊണ്ടും സൽകർമ്മികളായവരോട് ഒപ്പവും (ആകുന്നു അവൻ). അവരെ സഹായിച്ചു കൊണ്ടും പിന്തുണച്ചു കൊണ്ടും അവൻ അവരോടൊപ്പമുണ്ട്. info
التفاسير:
ក្នុង​ចំណោម​អត្ថប្រយោជន៍​នៃអាយ៉ាត់ទាំងនេះក្នុងទំព័រនេះ:
• اقتضت رحمة الله أن يقبل توبة عباده الذين يعملون السوء من الكفر والمعاصي، ثم يتوبون ويصلحون أعمالهم، فيغفر الله لهم.
• അല്ലാഹുവിനെ നിഷേധിക്കുക, തിന്മകൾ പ്രവർത്തിക്കുക പോലുള്ള തെറ്റുകൾ പ്രവർത്തിക്കുകയും ശേഷം ഖേദിച്ചു മടങ്ങുകയും, തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്യുന്നവരുടെ പശ്ചാത്താപം അല്ലാഹു അവൻ്റെ കാരുണ്യത്താൽ സ്വീകരിക്കുന്നു. അവൻ അവർക്ക് പൊറുത്തു കൊടുക്കുന്നതാണ്. info

• يحسن بالمسلم أن يتخذ إبراهيم عليه السلام قدوة له.
• ഇബ്രാഹീം -عَلَيْهِ السَّلَامُ- നെ തൻ്റെ മാതൃകയാക്കുക എന്നത് എല്ലാ മുസ്ലിംകളെ സംബന്ധിച്ചും നല്ല കാര്യമാണ്. info

• على الدعاة إلى دين الله اتباع هذه الطرق الثلاث: الحكمة، والموعظة الحسنة، والمجادلة بالتي هي أحسن.
• അല്ലാഹുവിലേക്ക് പ്രബോധനം നടത്തുന്നവർ ആയത്തിൽ പറഞ്ഞ മൂന്ന് വഴികൾ നിർബന്ധമായും പിൻപറ്റണം. യുക്തമായ മാർഗം, നല്ല ഉപദേശം, ഏറ്റവും നല്ല രൂപത്തിലുള്ള സംവാദം എന്നിവയാണവ. info

• العقاب يكون بالمِثْل دون زيادة، فالمظلوم منهي عن الزيادة في عقوبة الظالم.
• തുല്ല്യമായേ ശിക്ഷിക്കാവൂ. അതിക്രമിക്കപ്പെട്ടവർ അതിക്രമിയെ ശിക്ഷിക്കുമ്പോൾ അവൻ ചെയ്തതിനെക്കാൾ അധികരിപ്പിക്കുക എന്നത് പാടില്ല. info