Firo maanaaji al-quraan tedduɗo oo - Firo milibariiwo tonngaango he faccirde Al-quraan tedduɗo oo.

external-link copy
69 : 7

اَوَعَجِبْتُمْ اَنْ جَآءَكُمْ ذِكْرٌ مِّنْ رَّبِّكُمْ عَلٰی رَجُلٍ مِّنْكُمْ لِیُنْذِرَكُمْ ؕ— وَاذْكُرُوْۤا اِذْ جَعَلَكُمْ خُلَفَآءَ مِنْ بَعْدِ قَوْمِ نُوْحٍ وَّزَادَكُمْ فِی الْخَلْقِ بَصْۜطَةً ۚ— فَاذْكُرُوْۤا اٰلَآءَ اللّٰهِ لَعَلَّكُمْ تُفْلِحُوْنَ ۟

-മലക്കുകളിൽ നിന്നോ ജിന്നുകളിൽ നിന്നോ അല്ലാതെ- നിങ്ങളുടെ കൂട്ടത്തിൽ നിന്നു തന്നെയുള്ള ഒരു വ്യക്തിയുടെ നാവിലൂടെ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള ഉൽബോധനം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു എന്നതാണോ നിങ്ങളുടെ അത്ഭുതവും ആശ്ചര്യവും വർദ്ധിപ്പിച്ചിരിക്കുന്നത്?! ഭൂമിയിൽ നിങ്ങൾക്ക് ആധിപത്യം നൽകുകയും, നിഷേധികളായതിനാൽ അല്ലാഹു നശിപ്പിച്ചു കളഞ്ഞ നൂഹിൻ്റെ ജനതക്ക് ശേഷം നിങ്ങളെ പിൻഗാമികളാക്കുകയും ചെയ്തതിന് അല്ലാഹുവിനെ നിങ്ങൾ സ്തുതിക്കുകയും, അവനോട് നിങ്ങൾ നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങൾക്ക് പ്രത്യേകമായി ആകാരസൗഷ്ടവവും ശക്തിയും കരുത്തും നൽകിയതിനും അല്ലാഹുവിനോട് നിങ്ങൾ നന്ദിയുള്ളവരാവുക. നിങ്ങളുടെ മേൽ അല്ലാഹു ചൊരിഞ്ഞ വിശാലമായ അനുഗ്രഹങ്ങൾ നിങ്ങൾ ഓർക്കുക; നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കുകയും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു കൊണ്ട് വിജയികളാകാൻ നിങ്ങൾക്ക് സാധിക്കും. info
التفاسير:
Ina jeyaa e nafoore aayeeje ɗee e ngol hello:
• ينبغي التّحلّي بالصبر في الدعوة إلى الله تأسيًا بالأنبياء عليهم السلام.
• നബിമാരെ മാതൃകയാക്കി കൊണ്ട് (പ്രബോധകന്മാർ) അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുമ്പോൾ ക്ഷമയുള്ളവരായി മാറേണ്ടതുണ്ട്. info

• من أولويات الدعوة إلى الله الدعوة إلى عبادة الله وحده لا شريك له، ورفض الإشراك به ونبذه.
• അല്ലാഹുവിലേക്കുള്ള പ്രബോധനത്തിലെ മുൻഗണനാവിഷയങ്ങളിൽ ഒന്നാണ് അല്ലാഹുവിനെ മാത്രം -ഒരു പങ്കാളിയെയും നിശ്ചയിക്കാതെ- ആരാധിക്കുവാൻ കൽപ്പിക്കുകയും, അവനിൽ പങ്കുചേർക്കുക എന്നതിനെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുക എന്നത്. info

• الاغترار بالقوة المادية والجسدية يصرف صاحبها عن الاستجابة لأوامر الله ونواهيه.
• ഭൗതിക ശക്തിയിലും ശാരീരിക ശേഷിയിലും വഞ്ചിതരാവുന്നത് അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് കീഴൊതുങ്ങുന്നതിൽ നിന്ന് ഒരാളെ വഴിതെറ്റിക്കുന്നതാണ്. info

• النبي يكون من جنس قومه، لكنه من أشرفهم نسبًا، وأفضلهم حسبًا، وأكرمهم مَعْشرًا، وأرفعهم خُلُقًا.
• നബിമാർ അവരുടെ ജനതയിൽ നിന്ന് തന്നെയാണ് ഉണ്ടായിരിക്കുക. എന്നാൽ അവരുടെ കൂട്ടത്തിൽ ഏറ്റവും മഹത്തരമായ തറവാടും, അവരിൽ ഏറ്റവും സ്ഥാനമുള്ളവരും, മാന്യമായ കുടുംബപശ്ചാത്തലമുള്ളവരും, അവരിൽ ഏറ്റവും ഉന്നതമായ സ്വഭാവഗുണങ്ങൾ ഉള്ളവരുമായിരിക്കും അവർ. info

• الأنبياء وورثتهم يقابلون السّفهاء بالحِلم، ويغضُّون عن قول السّوء بالصّفح والعفو والمغفرة.
• നബിമാരും അവരുടെ അനന്തരാവകാശികളായ പണ്ഡിതന്മാരും വിഡ്ഢികളെ ക്ഷമയോടും അവധാനതയോടും കൂടിയായിരിക്കും അഭിമുഖീകരിക്കുക. മോശമായ വാക്കുകളോട് അവർ കണ്ണടക്കുകയും, അവ പൊറുത്തും മാപ്പു നൽകിയും വിട്ടുവീഴ്ച ചെയ്തും മുന്നോട്ടു പോവുകയും ചെയ്യും. info