37) ഇസ്‌റാഈല്യരിലെ ഒരു വേദപണ്ഡിതനെ പറ്റിയാണ് സൂചന. വേദഗ്രന്ഥത്തില്‍ അവഗാഹം നേടിയിട്ടും അയാള്‍ ഭൗതികനേട്ടങ്ങളില്‍ ആകൃഷ്ടനായി അവിശ്വാസത്തിലേക്കും അധാര്‍മികതയിലേക്കും വഴുതിപ്പോവുകയാണുണ്ടായത്.
38) ഉല്‍ബോധനം ലഭിച്ചാലും ഇല്ലെങ്കിലും ദുനിയാവിനോടുളള അവൻ്റെ ആര്‍ത്തിയുടെ കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടാവുകയില്ല. നാവും തൂക്കിയിട്ട് കിതച്ചുകൊണ്ടോടുന്ന നായയെപ്പോലെ ജീവിത സുഖങ്ങളുടെ പിന്നാലെ കൊതിപൂണ്ട് പായുന്ന നിലപാട് അവന്‍ തുടരും.