আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ

পৃষ্ঠা নং:close

external-link copy
20 : 77

اَلَمْ نَخْلُقْكُّمْ مِّنْ مَّآءٍ مَّهِیْنٍ ۟ۙ

അല്ലയോ ജനങ്ങളേ! അറപ്പുണ്ടാക്കുന്ന, കുറച്ച് ദ്രാവകത്തിൽ നിന്ന് -ഒരു ബീജത്തിൽ നിന്ന്- നാം നിങ്ങളെ സൃഷ്ടിച്ചില്ലേ?! info
التفاسير:

external-link copy
21 : 77

فَجَعَلْنٰهُ فِیْ قَرَارٍ مَّكِیْنٍ ۟ۙ

എന്നിട്ട് നാം അതിനെ സുരക്ഷിതമായ ഒരു സ്ഥാനത്ത് -സ്ത്രീയുടെ ഗർഭപാത്രത്തിൽ- വെച്ചു. info
التفاسير:

external-link copy
22 : 77

اِلٰی قَدَرٍ مَّعْلُوْمٍ ۟ۙ

അറിയപ്പെട്ട ഒരു അവധി -ഗർഭകാലം- വരെ. info
التفاسير:

external-link copy
23 : 77

فَقَدَرْنَا ۖۗ— فَنِعْمَ الْقٰدِرُوْنَ ۟

എന്നിട്ട് നാം കുട്ടിയുടെ രൂപവും നീളവും നിറവും മറ്റുമെല്ലാം നിശ്ചയിച്ചു. അവയെല്ലാം എത്ര നന്നായി നിർണ്ണയിക്കുന്നവനാണ് നാം! info
التفاسير:

external-link copy
24 : 77

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟

അല്ലാഹുവിൻ്റെ ശക്തിയെ നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ! info
التفاسير:

external-link copy
25 : 77

اَلَمْ نَجْعَلِ الْاَرْضَ كِفَاتًا ۟ۙ

മനുഷ്യരെയെല്ലാം -മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും- ഉൾക്കൊള്ളുന്നതാക്കി നാം ഭൂമിയെ നിശ്ചയിച്ചില്ലേ? info
التفاسير:

external-link copy
26 : 77

اَحْیَآءً وَّاَمْوَاتًا ۟ۙ

അവരിൽ ജീവിച്ചിരിക്കുന്നവർക്ക് അതിന് മുകളിൽ താമസവും ജീവിതവുമുണ്ട്; മരിച്ചവരാകട്ടെ അതിനുള്ളിൽ മറമാടപ്പെട്ടിരിക്കുന്നു. info
التفاسير:

external-link copy
27 : 77

وَّجَعَلْنَا فِیْهَا رَوَاسِیَ شٰمِخٰتٍ وَّاَسْقَیْنٰكُمْ مَّآءً فُرَاتًا ۟ؕ

അതിൽ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ നാം നിശ്ചയിച്ചിരിക്കുന്നു. ഭൂമി ഇളകുന്നതിൽ നിന്ന് അതിനെ പിടിച്ചു വെക്കുന്നത് ആ പർവ്വതങ്ങളാണ്. മനുഷ്യരേ! നിങ്ങൾക്ക് നാം ശുദ്ധമായ വെള്ളം കുടിക്കാൻ നൽകിയിരിക്കുന്നു. ഇവയെല്ലാം പടച്ചവന് നിങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നത് അസാധ്യമല്ല! info
التفاسير:

external-link copy
28 : 77

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟

തങ്ങളുടെ മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ! info
التفاسير:

external-link copy
29 : 77

اِنْطَلِقُوْۤا اِلٰی مَا كُنْتُمْ بِهٖ تُكَذِّبُوْنَ ۟ۚ

തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാർ കൊണ്ടു വന്ന ഇസ്ലാമിനെ നിഷേധിച്ചവരോട് പറയപ്പെടും: അല്ലയോ നിഷേധികളേ! നിങ്ങൾ നിഷേധിച്ചിരുന്ന ശിക്ഷയിലേക്ക് നടക്കുക! info
التفاسير:

external-link copy
30 : 77

اِنْطَلِقُوْۤا اِلٰی ظِلٍّ ذِیْ ثَلٰثِ شُعَبٍ ۟ۙ

നരകത്തിൻ്റെ പുകയുടെ തണലിന് താഴേക്ക് നടക്കുക; അതിന് മൂന്ന് ഭാഗങ്ങളുണ്ടായിരിക്കും. info
التفاسير:

external-link copy
31 : 77

لَّا ظَلِیْلٍ وَّلَا یُغْنِیْ مِنَ اللَّهَبِ ۟ؕ

തണലുകൾക്കുണ്ടാകുന്ന തണുപ്പ് അതിനുണ്ടാവുകയില്ല. നരഗാഗ്നിയുടെ ചൂടും തീപ്പൊരിയും നിങ്ങളിലേക്ക് എത്തുന്നത് അത് തടയുകയുമില്ല. info
التفاسير:

external-link copy
32 : 77

اِنَّهَا تَرْمِیْ بِشَرَرٍ كَالْقَصْرِ ۟ۚ

നരകം തീപ്പൊരികൾ പുറത്തേക്ക് തുപ്പിക്കൊണ്ടിരിക്കും; കൊട്ടാരസമാനമായ വലുപ്പമുണ്ടായിരിക്കും അതിൻ്റെ ഓരോ തീപ്പൊരികൾക്കും. info
التفاسير:

external-link copy
33 : 77

كَاَنَّهٗ جِمٰلَتٌ صُفْرٌ ۟ؕ

നരകാഗ്നിയിലെ തീപ്പൊരികൾ പോലും മഞ്ഞനിറമുള്ള ഒട്ടകക്കൂട്ടങ്ങളെ പോലെ വലുപ്പവും വ്യാപ്തിയുമുള്ളവയായിരിക്കും. info
التفاسير:

external-link copy
34 : 77

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟

അല്ലാഹുവിൻ്റെ ശിക്ഷയെ നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ! info
التفاسير:

external-link copy
35 : 77

هٰذَا یَوْمُ لَا یَنْطِقُوْنَ ۟ۙ

ഈ ദിവസം; ഇന്നവർ ഒന്നും സംസാരിക്കുകയില്ല. info
التفاسير:

external-link copy
36 : 77

وَلَا یُؤْذَنُ لَهُمْ فَیَعْتَذِرُوْنَ ۟

തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനോട് ചെയ്തു പോയ (ഇസ്ലാം) നിഷേധത്തിനും തിന്മകൾക്കും ഒഴിവുകഴിവ് പറയാൻ പോലും അന്നവർക്ക് അനുമതി നൽകപ്പെടുകയില്ല. അങ്ങനെ ഒന്നൊഴിവു പറഞ്ഞു നോക്കാൻ പോലും അവർക്ക് സാധിക്കുകയില്ല. info
التفاسير:

external-link copy
37 : 77

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟

ഈ ദിവസത്തെ കുറിച്ചുള്ള വാർത്തയെ നിഷേധിക്കുന്നവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ! info
التفاسير:

external-link copy
38 : 77

هٰذَا یَوْمُ الْفَصْلِ ۚ— جَمَعْنٰكُمْ وَالْاَوَّلِیْنَ ۟

ഇതാകുന്നു വിധിനിർണ്ണയത്തിൻ്റെ ദിനം! നിങ്ങളെയും മുൻസമൂഹങ്ങളെയും നാമിതാ ഒരു വേദിയിൽ ഒരുമിച്ചു കൂട്ടിയിരിക്കുന്നു. info
التفاسير:

external-link copy
39 : 77

فَاِنْ كَانَ لَكُمْ كَیْدٌ فَكِیْدُوْنِ ۟

അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലും തന്ത്രം നിങ്ങൾ കരുതി വെച്ചിട്ടുണ്ടെങ്കിൽ പ്രയോഗിച്ചു നോക്കൂ! info
التفاسير:

external-link copy
40 : 77

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟۠

യൗമുൽ ഫസ്ലി'നെ (വിധിനിർണ്ണയത്തിൻ്റെ ദിവസം) നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ! info
التفاسير:

external-link copy
41 : 77

اِنَّ الْمُتَّقِیْنَ فِیْ ظِلٰلٍ وَّعُیُوْنٍ ۟ۙ

തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിരോധങ്ങൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ച് ജീവിച്ചവർ തീർച്ചയായും സ്വർഗത്തിൻ്റെ പച്ചപ്പു നിറഞ്ഞ വൃക്ഷങ്ങളുടെ തണലിലും, ഒഴുകുന്ന ശുദ്ധമായ ഉറവവെള്ളത്തിന് അരികെയുമായിരിക്കും. info
التفاسير:

external-link copy
42 : 77

وَّفَوَاكِهَ مِمَّا یَشْتَهُوْنَ ۟ؕ

അവർക്ക് കഴിക്കാൻ ഇഷ്ടമുള്ള പഴവർഗങ്ങൾക്കിടയിൽ. info
التفاسير:

external-link copy
43 : 77

كُلُوْا وَاشْرَبُوْا هَنِیْٓـًٔا بِمَا كُنْتُمْ تَعْمَلُوْنَ ۟

അവരോട് പറയപ്പെടും: ശുദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക! രുചികരമായ -കലർപ്പില്ലാത്ത- പാനീയങ്ങൾ കുടിക്കുക! ഭൂമിയിൽ നിങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിച്ചിരുന്നവർ ആയിരുന്നല്ലോ?! info
التفاسير:

external-link copy
44 : 77

اِنَّا كَذٰلِكَ نَجْزِی الْمُحْسِنِیْنَ ۟

തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കിയവർക്ക് ഇതു പോലുള്ള പ്രതിഫലമാണ് നാം നൽകുക. info
التفاسير:

external-link copy
45 : 77

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟

അല്ലാഹു സൂക്ഷ്മത പാലിച്ചു ജീവിക്കുന്നവർക്ക് ഒരുക്കി വെച്ച പ്രതിഫലത്തെ നിഷേധിക്കുന്നവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ! info
التفاسير:

external-link copy
46 : 77

كُلُوْا وَتَمَتَّعُوْا قَلِیْلًا اِنَّكُمْ مُّجْرِمُوْنَ ۟

നിഷേധിക്കുന്നവരോട് പറയുക: കുറച്ചു കാലം ഈ ജീവിതത്തിലെ ആസ്വാദനങ്ങളെല്ലാം അനുഭവിച്ച്, തിന്നും കുടിച്ചും കഴിച്ചു കൂട്ടുക! തീർച്ചയായും അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്ത നിങ്ങൾ കുറ്റവാളികൾ തന്നെ. info
التفاسير:

external-link copy
47 : 77

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟

പ്രതിഫല നാളിൽ തങ്ങൾക്ക് അല്ലാഹു ഒരുക്കി വെച്ചിട്ടുള്ള ശിക്ഷയെ നിഷേധിക്കുന്നവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ! info
التفاسير:

external-link copy
48 : 77

وَاِذَا قِیْلَ لَهُمُ ارْكَعُوْا لَا یَرْكَعُوْنَ ۟

ഈ നിഷേധികളോട് 'അല്ലാഹുവിന് വേണ്ടി നിസ്കരിക്കൂ' എന്ന് പറയപ്പെട്ടാൽ അവർ നിസ്കരിക്കുകയില്ല. info
التفاسير:

external-link copy
49 : 77

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟

അല്ലാഹുവിങ്കൽ നിന്ന് അവൻ്റെ ദൂതന്മാർ കൊണ്ടു വന്നതിനെ നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും ശിക്ഷയുമുണ്ടാകട്ടെ! info
التفاسير:

external-link copy
50 : 77

فَبِاَیِّ حَدِیْثٍ بَعْدَهٗ یُؤْمِنُوْنَ ۟۠

അവരുടെ രക്ഷിതാവായ അല്ലാഹു അവതരിപ്പിച്ച ഈ ഖുർആനിൽ അവർ വിശ്വസിക്കില്ലെങ്കിൽ ഇനി മറ്റേത് സംസാരത്തിലാണ് അവർ വിശ്വസിക്കുക?! info
التفاسير:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• رعاية الله للإنسان في بطن أمه.
* അല്ലാഹു മനുഷ്യനെ അവൻ്റെ മാതാവിൻ്റെ ഗർഭപാത്രത്തിൽ പരിചരിച്ചു. info

• اتساع الأرض لمن عليها من الأحياء، ولمن فيها من الأموات.
* ഭൂമിക്ക് മുകളിൽ ജീവിക്കുന്നവരെയും, മരിച്ച് മറമാടപ്പെട്ടവരെയും ഉൾക്കൊള്ളാൻ മാത്രം ഭൂമി വിശാലമാണ്. info

• خطورة التكذيب بآيات الله والوعيد الشديد لمن فعل ذلك.
* അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നതിൻ്റെ ഗൗരവവും, അപ്രകാരം ചെയ്യുന്നവർക്കുള്ള ഗൗരവമേറിയ താക്കീതും. info