আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ

পৃষ্ঠা নং:close

external-link copy
20 : 4

وَاِنْ اَرَدْتُّمُ اسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ ۙ— وَّاٰتَیْتُمْ اِحْدٰىهُنَّ قِنْطَارًا فَلَا تَاْخُذُوْا مِنْهُ شَیْـًٔا ؕ— اَتَاْخُذُوْنَهٗ بُهْتَانًا وَّاِثْمًا مُّبِیْنًا ۟

ഭർത്താക്കന്മാരേ! നിങ്ങൾ ഏതെങ്കിലും ഭാര്യയെ ത്വലാഖ് (മൊഴി) ചൊല്ലാൻ ഉദ്ദേശിക്കുകയും, അവൾക്ക് പകരം മറ്റൊരുവളെ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്താൽ അതിൽ നിങ്ങൾക്ക് യാതൊരു തെറ്റുമില്ല. മൊഴി ചൊല്ലാൻ ഉദ്ദേശിച്ചവൾക്ക് മഹ്റായി ധാരാളം സമ്പത്ത് നിങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അതിൽ നിന്ന് എന്തെങ്കിലും തിരിച്ച് വാങ്ങുക എന്നത് നിങ്ങൾക്ക് അനുവദനീയമല്ല. അങ്ങനെ നിങ്ങൾ അവൾക്ക് നൽകിയത് തിരിച്ചു വാങ്ങുക എന്നത് വ്യക്തമായ തിന്മയും, തനി വ്യാജംചമക്കലും തന്നെയാകുന്നു. info
التفاسير:

external-link copy
21 : 4

وَكَیْفَ تَاْخُذُوْنَهٗ وَقَدْ اَفْضٰی بَعْضُكُمْ اِلٰی بَعْضٍ وَّاَخَذْنَ مِنْكُمْ مِّیْثَاقًا غَلِیْظًا ۟

നിങ്ങൾക്കിടയിൽ ബന്ധവും സ്നേഹവും ലൈംഗികബന്ധവും ഉണ്ടാവുകയും, പരസ്പരമുള്ള രഹസ്യങ്ങൾ നിങ്ങൾ അറിയുകയും ചെയ്തതിന് ശേഷം എങ്ങനെയാണ് അവൾക്ക് നൽകിയ മഹ്ർ നിങ്ങൾ തിരിച്ചു വാങ്ങുക?! ഇതെല്ലാം നടന്നതിന് ശേഷം അവളുടെ കയ്യിലുള്ള മഹ്ർ നിങ്ങൾ ആഗ്രഹിക്കുക എന്നത് തിന്മയും മോശത്തരവുമാകുന്നു. അവരാകട്ടെ നിങ്ങളിൽ നിന്ന് ശക്തവും ഗൗരവമേറിയതുമായ ഒരു കരാർ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ വാക്ക് മുൻനിർത്തിക്കൊണ്ടും, ദീനിനെ മുൻനിർത്തി കൊണ്ടും അവളെ നിങ്ങൾ വിവാഹത്തിലൂടെ ഭാര്യയാക്കി എന്നതാണത്. info
التفاسير:

external-link copy
22 : 4

وَلَا تَنْكِحُوْا مَا نَكَحَ اٰبَآؤُكُمْ مِّنَ النِّسَآءِ اِلَّا مَا قَدْ سَلَفَ ؕ— اِنَّهٗ كَانَ فَاحِشَةً وَّمَقْتًا ؕ— وَسَآءَ سَبِیْلًا ۟۠

നിങ്ങളുടെ പിതാക്കന്മാർ വിവാഹം കഴിച്ച സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കരുത്. തീർച്ചയായും അത് നിഷിദ്ധമാകുന്നു. ഇസ്ലാമിന് മുൻപ് സംഭവിച്ചു പോയതൊഴികെ; അതിൽ ശിക്ഷയില്ല. കാരണം, മക്കൾ തങ്ങളുടെ പിതാവിൻ്റെ ഭാര്യമാരെ വിവാഹം കഴിക്കുക എന്നത് അങ്ങേയറ്റം മ്ലേഛത നിറഞ്ഞ കാര്യമാകുന്നു. അത് ചെയ്തവൻ്റെ മേൽ അല്ലാഹുവിൻ്റെ കോപം വന്നിറങ്ങാനുള്ള കാരണമാണ് ഈ പ്രവർത്തനം. അപ്രകാരം ചെയ്യുന്നവൻ പ്രവേശിച്ചിരിക്കുന്ന മാർഗം എത്ര മോശമായിരിക്കുന്നു. info
التفاسير:

external-link copy
23 : 4

حُرِّمَتْ عَلَیْكُمْ اُمَّهٰتُكُمْ وَبَنٰتُكُمْ وَاَخَوٰتُكُمْ وَعَمّٰتُكُمْ وَخٰلٰتُكُمْ وَبَنٰتُ الْاَخِ وَبَنٰتُ الْاُخْتِ وَاُمَّهٰتُكُمُ الّٰتِیْۤ اَرْضَعْنَكُمْ وَاَخَوٰتُكُمْ مِّنَ الرَّضَاعَةِ وَاُمَّهٰتُ نِسَآىِٕكُمْ وَرَبَآىِٕبُكُمُ الّٰتِیْ فِیْ حُجُوْرِكُمْ مِّنْ نِّسَآىِٕكُمُ الّٰتِیْ دَخَلْتُمْ بِهِنَّ ؗ— فَاِنْ لَّمْ تَكُوْنُوْا دَخَلْتُمْ بِهِنَّ فَلَا جُنَاحَ عَلَیْكُمْ ؗ— وَحَلَآىِٕلُ اَبْنَآىِٕكُمُ الَّذِیْنَ مِنْ اَصْلَابِكُمْ ۙ— وَاَنْ تَجْمَعُوْا بَیْنَ الْاُخْتَیْنِ اِلَّا مَا قَدْ سَلَفَ ؕ— اِنَّ اللّٰهَ كَانَ غَفُوْرًا رَّحِیْمًا ۟ۙ

നിങ്ങളുടെ മാതാക്കളെ -അവർ തലമുറ മുകളിലേക്ക് പോയാലും; അതായത് മാതാവിനെയോ അവരുടെ മാതാവിൻ്റെയോ പിതാവിൻ്റെയോ ഉമ്മമാരെയോ- വിവാഹം കഴിക്കുന്നത് നിങ്ങൾക്ക് മേൽ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ പെൺമക്കളെ -അതവർ തലുമുറ താഴേക്ക് ഇറങ്ങിയാലും; അതായത് മകളെയോ മകളുടെയോ മകൻ്റെയോ പെണ്മക്കളെയോ- (വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു). നിങ്ങളുടെ മാതാപിതാക്കൾ രണ്ടു പേരും ഒത്ത സഹോദരിമാരെയും, മാതാവിൽ നിന്നോ പിതാവിൽ നിന്നോ മാത്രമുള്ള സഹോദരിമാരെയും (വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു). നിങ്ങളുടെ പിതാവിൻ്റെ സഹോദരിമാരെയും (അമ്മായി), അതു പോലെ നിങ്ങളുടെ മാതാപിതാക്കളുടെ പിതൃസഹോദരിമാരെയും -അവർ തലമുറ മുകളിലേക്ക് പോയാലും- (വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു). നിങ്ങളുടെ മാതാവിൻ്റെ സഹോദരിമാരെയും (എളയമ്മ/മൂത്തമ്മ) അതു പോലെ നിങ്ങളുടെ മാതാപിതാക്കളുടെ മാതൃസഹോദരിമാരെയും -അവർ തലമുറ മുകളിലേക്ക് പോയാലും- (വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു). സഹോദരൻ്റെ പെൺമക്കളെയും സഹോദരിയുടെ പെൺമക്കളെയും -അവർ തലമുറ താഴേക്ക് പോയാലും- (വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു). നിങ്ങൾക്ക് മുലപ്പാൽ നൽകിയ നിങ്ങളുടെ (മുലകുടിബന്ധത്തിലെ) ഉമ്മയെയും, മുലകുടിബന്ധത്തിലെ സഹോദരിമാരെയും (വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു). നിങ്ങളുടെ ഭാര്യമാരുടെ -അവരുമായി നിങ്ങൾ വീടു കൂടിയാലും ഇല്ലെങ്കിലും- അവരുടെ മാതാക്കളെയും (വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു). നിങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട നിങ്ങളുടെ ഭാര്യമാരുടെ നിങ്ങളിൽ നിന്നുള്ളതല്ലാത്ത പെൺമക്കളെയും (വിവാഹം കഴിക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു). അവർ മിക്കപ്പോഴും നിങ്ങളുടെ വീട്ടിൽ തന്നെയായിരിക്കുമല്ലോ വളരുന്നതും കഴിഞ്ഞു കൂടുന്നതും. ഇനി അവർ നിങ്ങളുടെ വീട്ടിലല്ല വളരുന്നതെങ്കിലും (വിധി ഒന്ന് തന്നെയാകുന്നു). എന്നാൽ നിങ്ങൾ വിവാഹം കഴിച്ചെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവരല്ലാത്ത സ്ത്രീകളുടെ പെൺമക്കളെ വിവാഹം കഴിക്കുന്നതിൽ തെറ്റില്ല. നിങ്ങളുടെ രക്തത്തിൽ നിന്നുള്ള ആൺമക്കളുടെ ഭാര്യമാരെ -നിങ്ങളുടെ മക്കൾ അവരുമായി വീടു കൂടിയിട്ടില്ലെങ്കിലും- അവരെ വിവാഹം കഴിക്കുന്നതും നിങ്ങൾക്ക് മേൽ നിഷിദ്ധമായിരിക്കുന്നു. മുലകുടി ബന്ധത്തിൽ നിങ്ങളുടെ മക്കളായി വരുന്നവരുടെ ഭാര്യമാരുടെ കാര്യത്തിലുള്ള വിധിയും ഇതുപോലെ തന്നെ. രക്തബന്ധത്തിലോ മുലകുടിബന്ധത്തിലോ സഹോദരിമാരായവരെ ഒരേ സമയം വിവാഹം കഴിക്കുന്നതും നിങ്ങൾക്ക് നിഷിദ്ധമാകുന്നു. (ഇസ്ലാമിന് മുൻപുള്ള) ജാഹിലിയ്യാ കാലഘട്ടത്തിൽ കഴിഞ്ഞതു പോയത് ഒഴികെ. അത് അല്ലാഹു നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു. തീർച്ചയായും അല്ലാഹു തൻ്റെ ദാസന്മാരിൽ ഖേദത്തോടെ പശ്ചാത്താപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു. ഇപ്രകാരം, ഒരു പെണ്ണിനേയും അവളുടെ പിതൃസഹോദരി, അല്ലെങ്കിൽ മാതൃസഹോദരിയെയും ഒരേസമയം ഭാര്യമാരാക്കുന്നത് ഹദീഥിൽ വിലക്കപ്പെട്ടിരിക്കുന്നു. info
التفاسير:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• إذا دخل الرجل بامرأته فقد ثبت مهرها، ولا يجوز له التعدي عليه أو الطمع فيه، حتى لو أراد فراقها وطلاقها.
• ഒരാൾ തൻ്റെ ഭാര്യയുമായി വീട് കൂടിയാൽ അതോടെ അവളുടെ മഹ്ർ സ്ഥിരപ്പെട്ടു കഴിഞ്ഞു. പിന്നീട് ആ വിവാഹബന്ധം പിരിയാനോ മൊഴിചൊല്ലാനോ ഉദ്ദേശിച്ചാൽ അതിൽ അതിക്രമം കാണിക്കാനോ (തട്ടിയെടുക്കുക), ആ മഹ്ർ ആഗ്രഹിക്കാനോ പാടില്ല. info

• حرم الله تعالى نكاح زوجات الآباء؛ لأنه فاحشة تمقتها العقول الصحيحة والفطر السليمة.
• പിതാവിൻ്റെ ഭാര്യമാരെ വിവാഹം കഴിക്കുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. കാരണം ശരിയായ ബുദ്ധിയും ശുദ്ധമായ മനുഷ്യ പ്രകൃതിയും അത് കഠിനമായി വെറുക്കുകയും, മ്ലേഛതയായി മനസ്സിലാക്കുകയും ചെയ്യുന്നു. info

• بين الله تعالى بيانًا مفصلًا من يحل نكاحه من النساء ومن يحرم، سواء أكان بسبب النسب أو المصاهرة أو الرضاع؛ تعظيمًا لشأن الأعراض، وصيانة لها من الاعتداء.
സ്ത്രീകളുടെ കൂട്ടത്തിൽ ആരെയെല്ലാം വിവാഹം കഴിക്കാൻ അനുവാദമുണ്ടെന്നും, ആരെയെല്ലാം വിവാഹം കഴിക്കാൻ പാടില്ലെന്നും അല്ലാഹു വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. രക്തബന്ധം, വിവാഹബന്ധം, മുലകുടിബന്ധം എന്നിങ്ങനെയുള്ള കാരണങ്ങളിലൂടെ നിഷിദ്ധമാകുന്ന അത്തരം ബന്ധങ്ങളെല്ലാം അല്ലാഹു വിശദീകരിച്ചിരിക്കുന്നു. അഭിമാനസംരക്ഷണത്തിനുള്ള പ്രാധാന്യവും, അതിനെതിരെ സംഭവിച്ചേക്കാവുന്ന അതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണവും അതിൽ പ്രകടമാണ്. info