আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ

external-link copy
46 : 18

اَلْمَالُ وَالْبَنُوْنَ زِیْنَةُ الْحَیٰوةِ الدُّنْیَا ۚ— وَالْبٰقِیٰتُ الصّٰلِحٰتُ خَیْرٌ عِنْدَ رَبِّكَ ثَوَابًا وَّخَیْرٌ اَمَلًا ۟

സമ്പത്തും സന്താനങ്ങളുമെല്ലാം ഇഹലോക ജീവിതത്തിൽ അലങ്കാരമായി സ്വീകരിക്കപ്പെടാവുന്ന കാര്യങ്ങൾ മാത്രമാകുന്നു. അല്ലാഹുവിന് തൃപ്തികരമായ മാർഗത്തിൽ ചെലവഴിച്ചില്ലെങ്കിൽ സമ്പത്ത് പരലോകത്ത് യാതൊരു ഉപകാരവും ചെയ്യുകയില്ല. ഇഹലോകത്തുള്ള സർവ്വ അലങ്കാരങ്ങളെക്കാളും അല്ലാഹുവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളത് തൃപ്തികരമായ വാക്കുകൾക്കും പ്രവൃത്തികൾക്കുമാകുന്നു. മനുഷ്യൻ പ്രതീക്ഷ വെക്കുന്ന കാര്യങ്ങളിൽ ഏറ്റവും നല്ലത് അതാകുന്നു. കാരണം, ഐഹികലോകത്തെ അലങ്കാരങ്ങളെല്ലാം അവസാനിക്കുന്നതാകുന്നു. അല്ലാഹുവിങ്കൽ തൃപ്തികരമായ വാക്കുകൾക്കും പ്രവൃത്തികൾക്കുമുള്ള പ്രതിഫലമാകട്ടെ; എന്നെന്നും നിലനിൽക്കുന്നതുമാകുന്നു. info
التفاسير:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• على العبد الإكثار من الباقيات الصالحات، وهي كل عمل صالح من قول أو فعل يبقى للآخرة.
• നിലനിൽക്കുന്ന സൽകർമ്മങ്ങൾ അധികരിപ്പിക്കാൻ ഓരോ മനുഷ്യനും ശ്രദ്ധിക്കണം. പരലോകത്തേക്ക് ബാക്കിയാവുന്ന എല്ലാ വാക്കും പ്രവൃത്തിയും ഈ പറഞ്ഞതിൽ ഉൾപ്പെടും. info

• على العبد تذكر أهوال القيامة، والعمل لهذا اليوم حتى ينجو من أهواله، وينعم بجنة الله ورضوانه.
• ഓരോരുത്തരും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ ഭീകരത ഓർക്കുകയും, ആ ദിവസത്തേക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അന്നുണ്ടാകാനിരിക്കുന്ന ഭയാനതകളിൽ നിന്ന് രക്ഷപ്പെടാനും, സ്വർഗം കൊണ്ടും അല്ലാഹുവിൻ്റെ തൃപ്തി കൊണ്ടും ആസ്വദിക്കാനും കഴിയുന്ന തരത്തിൽ പ്രവർത്തിക്കുക. info

• كَرَّم الله تعالى أبانا آدم عليه السلام والجنس البشري بأجمعه بأمره الملائكة أن تسجد له في بدء الخليقة سجود تحية وتكريم.
• നമ്മുടെ പിതാവ് ആദമിനെയും സർവ്വ മനുഷ്യവർഗത്തെയും അല്ലാഹു ആദരിച്ചിരിക്കുന്നു; മനുഷ്യൻ്റെ സൃഷ്ടിപ്പിന് തുടക്കം കുറിക്കുന്ന വേളയിൽ മലക്കുകളോട് അഭിവാദനത്തിൻ്റെയും ആദരവിൻ്റെയും സാഷ്ടാംഗം ആദമിന് അർപ്പിക്കാൻ പറഞ്ഞതിൽ നിന്ന് അത് മനസ്സിലാക്കാം. info

• في الآيات الحث على اتخاذ الشيطان عدوًّا.
• പിശാചിനെ ശത്രുവായി സ്വീകരിക്കാനുള്ള ഉണർത്തൽ ഈ ആയത്തുകളിൽ കാണാം. info