કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ

પેજ નંબર:close

external-link copy
14 : 5

وَمِنَ الَّذِیْنَ قَالُوْۤا اِنَّا نَصٰرٰۤی اَخَذْنَا مِیْثَاقَهُمْ فَنَسُوْا حَظًّا مِّمَّا ذُكِّرُوْا بِهٖ ۪— فَاَغْرَیْنَا بَیْنَهُمُ الْعَدَاوَةَ وَالْبَغْضَآءَ اِلٰی یَوْمِ الْقِیٰمَةِ ؕ— وَسَوْفَ یُنَبِّئُهُمُ اللّٰهُ بِمَا كَانُوْا یَصْنَعُوْنَ ۟

യഹൂദന്മാരിൽ നിന്ന് നാം ബലവത്തായ കരാർ സ്വീകരിച്ചതു പോലെതന്നെ 'ഞങ്ങൾ ഈസായുടെ അനുയായികളാണ്' എന്ന് പറഞ്ഞു കൊണ്ട് സ്വയം പരിശുദ്ധപ്പെടുത്തിയവരിൽ നിന്നും നാം കരാർ സ്വീകരിച്ചിട്ടുണ്ട്. അവർക്ക് മുൻപുള്ള യഹൂദർ ചെയ്തതു പോലെ, ഉൽബോധനം നൽകപ്പെട്ടതിൽ നിന്ന് ഒരു ഭാഗം പ്രാവർത്തികമാക്കുന്നത് അവരും ഉപേക്ഷിച്ചു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരെ അവർക്കിടയിൽ നാം കടുത്ത ഭിന്നതയും വെറുപ്പും ഇട്ടുനൽകി. അങ്ങനെ പരസ്പരം പോരടിക്കുകയും യുദ്ധം ചെയ്യുന്നവരുമായി അവർ മാറി. അവർ പരസ്പരം കുഫ്ർ (മതത്തിന് പുറത്താണെന്ന്) ആരോപിക്കുന്നു. അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് അല്ലാഹു അവരെ വഴിയെ അറിയിക്കുന്നതാണ്; അതിനെല്ലാമുള്ള പ്രതിഫലം അവനവർക്ക് നൽകുന്നതുമാണ്. info
التفاسير:

external-link copy
15 : 5

یٰۤاَهْلَ الْكِتٰبِ قَدْ جَآءَكُمْ رَسُوْلُنَا یُبَیِّنُ لَكُمْ كَثِیْرًا مِّمَّا كُنْتُمْ تُخْفُوْنَ مِنَ الْكِتٰبِ وَیَعْفُوْا عَنْ كَثِیْرٍ ؕ۬— قَدْ جَآءَكُمْ مِّنَ اللّٰهِ نُوْرٌ وَّكِتٰبٌ مُّبِیْنٌ ۟ۙ

തൗറാതിൻ്റെ വക്താക്കളായ യഹൂദരും, ഇഞ്ചീലിൻ്റെ വക്താക്കളായ നസ്വാറാക്കളും ഉൾക്കൊള്ളുന്ന വേദക്കാരുടെ സമൂഹമേ! നമ്മുടെ ദൂതനായ മുഹമ്മദ് നബി -ﷺ- നിങ്ങളിലേക്കിതാ വന്നിരിക്കുന്നു. നിങ്ങൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥത്തിൽ നിന്ന് നിങ്ങൾ മറച്ചു വെക്കാറുണ്ടായിരുന്ന ധാരാളം കാര്യങ്ങൾ അവിടുന്ന് നിങ്ങൾക്ക് വ്യക്തമാക്കി നൽകുന്നു. നിങ്ങൾ വഷളാവുക എന്നതല്ലാതെ പ്രത്യേകിച്ച് ഉപകാരമില്ലാത്ത ധാരാളം കാര്യങ്ങൾ അവിടുന്ന് വിട്ടുപൊറുത്തു തരികയും ചെയ്യുന്നു. നിങ്ങൾക്കിതാ ഖുർആൻ വന്നെത്തിയിരിക്കുന്നു; അല്ലാഹുവിൽ നിന്നുള്ള ഗ്രന്ഥവും, വെളിച്ചം അന്വേഷിക്കുന്നവർക്കുള്ള പ്രകാശവും, മനുഷ്യർക്ക് അവരുടെ ഐഹികവും പാരത്രികവുമായ സർവ്വ കാര്യങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥവുമത്രെ അത്. info
التفاسير:

external-link copy
16 : 5

یَّهْدِیْ بِهِ اللّٰهُ مَنِ اتَّبَعَ رِضْوَانَهٗ سُبُلَ السَّلٰمِ وَیُخْرِجُهُمْ مِّنَ الظُّلُمٰتِ اِلَی النُّوْرِ بِاِذْنِهٖ وَیَهْدِیْهِمْ اِلٰی صِرَاطٍ مُّسْتَقِیْمٍ ۟

അല്ലാഹു തൃപ്തിപ്പെടുന്ന ഈമാനും സൽപ്രവർത്തനവും പിൻപറ്റിയവരെ ഈ ഗ്രന്ഥം മുഖേന അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന മാർഗങ്ങളിലേക്ക് അവൻ നയിക്കുന്നു. സ്വർഗത്തിലേക്ക് എത്തിക്കുന്ന മാർഗങ്ങളാണത്. (അല്ലാഹുവിലുള്ള) നിഷേധത്തിൻ്റെയും ധിക്കാരത്തിൻ്റെയും ഇരുട്ടുകളിൽ നിന്ന് അവരെ അവൻ ഇതു മുഖേന വിശ്വാസത്തിൻ്റെയും സൽകർമ്മത്തിൻ്റെയും പ്രകാശത്തിലേക്ക് പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. അല്ലാഹുവിൻ്റെ അനുമതി പ്രകാരമാണത്. ഇസ്ലാമിൻ്റെ, നേരായതും ഋജുവായതുമായ പാതയിലേക്ക് അവൻ അവർക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നു. info
التفاسير:

external-link copy
17 : 5

لَقَدْ كَفَرَ الَّذِیْنَ قَالُوْۤا اِنَّ اللّٰهَ هُوَ الْمَسِیْحُ ابْنُ مَرْیَمَ ؕ— قُلْ فَمَنْ یَّمْلِكُ مِنَ اللّٰهِ شَیْـًٔا اِنْ اَرَادَ اَنْ یُّهْلِكَ الْمَسِیْحَ ابْنَ مَرْیَمَ وَاُمَّهٗ وَمَنْ فِی الْاَرْضِ جَمِیْعًا ؕ— وَلِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِ وَمَا بَیْنَهُمَا ؕ— یَخْلُقُ مَا یَشَآءُ ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟

അല്ലാഹു തന്നെയാകുന്നു മർയമിൻ്റെ മകൻ ഈസ എന്ന് പറഞ്ഞ, നസ്വാറാക്കൾ കാഫിറുകളായിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: മർയമിൻ്റെ മകൻ ഈസയെയും, അദ്ദേഹത്തിൻ്റെ മാതാവിനെയും ഭൂമിയിലുള്ള സർവ്വരെയും നശിപ്പിക്കുവാൻ അല്ലാഹു ഉദ്ദേശിച്ചാൽ അവനെ തടുത്തു നിർത്താൻ ആരുണ്ട്?! ആർക്കും അവനെ തടുത്തു നിർത്താൻ കഴിയില്ലെങ്കിൽ അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല എന്ന കാര്യം അതോടെ തെളിയുന്നു. ഈസായും ഉമ്മ മർയമും അടക്കം സകല പടപ്പുകളും അല്ലാഹുവിൻ്റെ സൃഷ്ടികളാണെന്നും അതിൽ നിന്ന് ബോധ്യപ്പെടും. അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അങ്ങനെ അവൻ സൃഷ്ടിക്കാൻ ഉദ്ദേശിച്ചവരിൽ പെട്ട വ്യക്തിയാണ് ഈസ -عَلَيْهَا السَّلَامُ-. അദ്ദേഹം അല്ലാഹുവിൻ്റെ അടിമയും അവൻ്റെ റസൂലുമാകുന്നു. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു. info
التفاسير:
આયતોના ફાયદાઓ માંથી:
• تَرْك العمل بمواثيق الله وعهوده قد يوجب وقوع العداوة وإشاعة البغضاء والتنافر والتقاتل بين المخالفين لأمر الله تعالى.
• അല്ലാഹുവിൻ്റെ കരാറുകളും ഉറപ്പുകളും അനുസരിച്ചുള്ള പ്രവർത്തനം ഉപേക്ഷിക്കുക എന്നത് പരസ്പരമുള്ള ശത്രുതക്കും വിദ്വേഷം പരക്കുന്നതിനും അകൽച്ചയുണ്ടാകുന്നതിനും, അല്ലാഹുവിൻ്റെ കൽപനകൾ അനുസരിക്കാത്തവർ തമ്മിൽ പോരടിക്കുന്നതിനും കാരണമായേക്കാം. info

• الرد على النصارى القائلين بأن الله تعالى تجسد في المسيح عليه السلام، وبيان كفرهم وضلال قولهم.
• അല്ലാഹു ഈസ -عَلَيْهَا السَّلَامُ- യുടെ രൂപത്തിൽ അവതരിച്ചുവെന്ന വാദം പറഞ്ഞ നസ്വാറാക്കൾക്കുള്ള മറുപടി. അവരുടെ കുഫ്റും, അവരുടെ വാദം വഴികേടാണെന്നും അതോടൊപ്പം ബോധ്യപ്പെടുത്തുന്നു. info

• من أدلة بطلان ألوهية المسيح أن الله تعالى إن أراد أن يهلك المسيح وأمه عليهما السلام وجميع أهل الأرض فلن يستطيع أحد رده، وهذا يثبت تفرده سبحانه بالأمر وأنه لا إله غيره.
• ഈസ -عَلَيْهَا السَّلَامُ- ആരാധ്യനാണ് എന്ന വാദത്തിൻ്റെ മുനയൊടിക്കുന്ന തെളിവുകളിൽ പെട്ടതാണ് അല്ലാഹു ഈസയെയും അദ്ദേഹത്തിൻ്റെ മാതാവിനെയും സർവ്വ മനുഷ്യരെയും തകർക്കാൻ ഉദ്ദേശിച്ചാൽ ആർക്കും അത് തടുക്കാൻ കഴിയില്ല എന്നത്. വിധി പ്രഖ്യാപിക്കാൻ അധികാരമുള്ള ഏകഒരുവൻ അല്ലാഹു മാത്രമാണെന്നും, അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും ഇത് ബോധ്യപ്പെടുത്തുന്നു. info

• من أدلة بطلان ألوهية المسيح أن الله تعالى يُذَكِّر بكونه تعالى ﴿ يَخْلُقُ مَا يَشَاءُ﴾ (المائدة: 17)، فهو يخلق من الأبوين، ويخلق من أم بلا أب كعيسى عليه السلام، ويخلق من الجماد كحية موسى عليه السلام، ويخلق من رجل بلا أنثى كحواء من آدم عليهما السلام.
ഈസാ -عَلَيْهَا السَّلَامُ- ആരാധ്യനാണെന്ന വാദത്തിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് അല്ലാഹു 'അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു' എന്ന വാക്കിലൂടെ ഓർമ്മപ്പെടുത്തിയത്. അവൻ മാതാപിതാക്കളിലൂടെ മനുഷ്യരെ സൃഷ്ടിക്കുന്നു. പിതാവില്ലാതെ മാതാവിൽ നിന്ന് മാത്രമായി സൃഷ്ടിക്കുന്നു. ഈസായെ പോലെ. നിർജ്ജീവ വസ്തുക്കളിൽ നിന്നും അവൻ സൃഷ്ടിക്കുന്നു. മൂസായുടെ വടിയിൽ നിന്ന് പാമ്പിനെ സൃഷ്ടിച്ചതു പോലെ. പുരുഷനിൽ നിന്ന് ഒരു സ്ത്രീയുമില്ലാതെയും അവൻ സൃഷ്ടിക്കുന്നു; ഹവ്വായെ ആദമിൽ നിന്ന് സൃഷ്ടിച്ചതു പോലെ. info